വിവാഹവേദിയില്‍ നിന്ന് യുദ്ധഭൂമിയിലേക്ക്; റൈഫിളുമേന്തി ഉക്രൈനില്‍ നവദമ്പതിമാര്‍

പ്രിയപ്പെട്ടവര്‍ക്കൊപ്പം നദിക്കരയിലെ റസ്റ്റോറന്റില്‍ ആഘോഷകരമായ വിവാഹം സ്വപ്‌നം കണ്ടവരാണ് ഉക്രേനിയക്കാരായ യരീന അരീവയും സ്യറ്റോസ്ലാവ് ഫുര്‍സിനും ഒരു ആശ്രമത്തില്‍ ലളിതമായി തങ്ങളുടെ വിവാഹം നടത്തി.

ആര്‍ഭാടത്തോടെ മെയ് മാസത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട യുദ്ധം ഇവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു. യുദ്ധത്തെ തുടര്‍ന്ന് സാഹചര്യങ്ങള്‍ മോശമാകാന്‍ തുടങ്ങി. ആളുകള്‍ പാലായനം ചെയ്യുകയും സുരക്ഷിത ഇടങ്ങള്‍ തേടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും നേരത്തെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

കൈവ് സിറ്റി കൗണ്‍സിലിലെ ഉദ്യോഗസ്ഥയാണ് 21കാരിയായ അരിയേവ. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് 24കാരനായ ഫര്‍സിന്‍. വിവാഹശേഷം ജീവിതം എങ്ങനെ ആയിരിക്കുമെന്ന് ഓര്‍ത്ത് ഭയപ്പെടാന്‍ നില്‍ക്കാതെ സ്വന്തം മണ്ണിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ് ഈ നവദമ്പതികള്‍.

എയര്‍ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാലും നമ്മുടെ ഭൂമിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു, ഈ പോരാട്ടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അതിനെല്ലാം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു എന്ന് അരീവയുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ പ്രദേശിക പ്രതിരോധ കേന്ദ്രത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ദമ്പതികള്‍. നമ്മുടെ നാടിനെയും ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട് എന്നും അരീവ പറഞ്ഞു. യുദ്ധമെല്ലാം മാറി ജീവിതം സന്തോഷകരമാകുന്ന ഒരു ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ