വിവാഹവേദിയില്‍ നിന്ന് യുദ്ധഭൂമിയിലേക്ക്; റൈഫിളുമേന്തി ഉക്രൈനില്‍ നവദമ്പതിമാര്‍

പ്രിയപ്പെട്ടവര്‍ക്കൊപ്പം നദിക്കരയിലെ റസ്റ്റോറന്റില്‍ ആഘോഷകരമായ വിവാഹം സ്വപ്‌നം കണ്ടവരാണ് ഉക്രേനിയക്കാരായ യരീന അരീവയും സ്യറ്റോസ്ലാവ് ഫുര്‍സിനും ഒരു ആശ്രമത്തില്‍ ലളിതമായി തങ്ങളുടെ വിവാഹം നടത്തി.

ആര്‍ഭാടത്തോടെ മെയ് മാസത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട യുദ്ധം ഇവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു. യുദ്ധത്തെ തുടര്‍ന്ന് സാഹചര്യങ്ങള്‍ മോശമാകാന്‍ തുടങ്ങി. ആളുകള്‍ പാലായനം ചെയ്യുകയും സുരക്ഷിത ഇടങ്ങള്‍ തേടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും നേരത്തെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

കൈവ് സിറ്റി കൗണ്‍സിലിലെ ഉദ്യോഗസ്ഥയാണ് 21കാരിയായ അരിയേവ. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് 24കാരനായ ഫര്‍സിന്‍. വിവാഹശേഷം ജീവിതം എങ്ങനെ ആയിരിക്കുമെന്ന് ഓര്‍ത്ത് ഭയപ്പെടാന്‍ നില്‍ക്കാതെ സ്വന്തം മണ്ണിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ് ഈ നവദമ്പതികള്‍.

എയര്‍ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാലും നമ്മുടെ ഭൂമിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു, ഈ പോരാട്ടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അതിനെല്ലാം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു എന്ന് അരീവയുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ പ്രദേശിക പ്രതിരോധ കേന്ദ്രത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ദമ്പതികള്‍. നമ്മുടെ നാടിനെയും ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട് എന്നും അരീവ പറഞ്ഞു. യുദ്ധമെല്ലാം മാറി ജീവിതം സന്തോഷകരമാകുന്ന ഒരു ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികള്‍.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം