വിവാഹവേദിയില്‍ നിന്ന് യുദ്ധഭൂമിയിലേക്ക്; റൈഫിളുമേന്തി ഉക്രൈനില്‍ നവദമ്പതിമാര്‍

പ്രിയപ്പെട്ടവര്‍ക്കൊപ്പം നദിക്കരയിലെ റസ്റ്റോറന്റില്‍ ആഘോഷകരമായ വിവാഹം സ്വപ്‌നം കണ്ടവരാണ് ഉക്രേനിയക്കാരായ യരീന അരീവയും സ്യറ്റോസ്ലാവ് ഫുര്‍സിനും ഒരു ആശ്രമത്തില്‍ ലളിതമായി തങ്ങളുടെ വിവാഹം നടത്തി.

ആര്‍ഭാടത്തോടെ മെയ് മാസത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട യുദ്ധം ഇവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു. യുദ്ധത്തെ തുടര്‍ന്ന് സാഹചര്യങ്ങള്‍ മോശമാകാന്‍ തുടങ്ങി. ആളുകള്‍ പാലായനം ചെയ്യുകയും സുരക്ഷിത ഇടങ്ങള്‍ തേടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും നേരത്തെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

കൈവ് സിറ്റി കൗണ്‍സിലിലെ ഉദ്യോഗസ്ഥയാണ് 21കാരിയായ അരിയേവ. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് 24കാരനായ ഫര്‍സിന്‍. വിവാഹശേഷം ജീവിതം എങ്ങനെ ആയിരിക്കുമെന്ന് ഓര്‍ത്ത് ഭയപ്പെടാന്‍ നില്‍ക്കാതെ സ്വന്തം മണ്ണിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ് ഈ നവദമ്പതികള്‍.

എയര്‍ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാലും നമ്മുടെ ഭൂമിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു, ഈ പോരാട്ടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അതിനെല്ലാം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു എന്ന് അരീവയുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ പ്രദേശിക പ്രതിരോധ കേന്ദ്രത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ദമ്പതികള്‍. നമ്മുടെ നാടിനെയും ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട് എന്നും അരീവ പറഞ്ഞു. യുദ്ധമെല്ലാം മാറി ജീവിതം സന്തോഷകരമാകുന്ന ഒരു ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികള്‍.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...