വിവാഹവേദിയില്‍ നിന്ന് യുദ്ധഭൂമിയിലേക്ക്; റൈഫിളുമേന്തി ഉക്രൈനില്‍ നവദമ്പതിമാര്‍

പ്രിയപ്പെട്ടവര്‍ക്കൊപ്പം നദിക്കരയിലെ റസ്റ്റോറന്റില്‍ ആഘോഷകരമായ വിവാഹം സ്വപ്‌നം കണ്ടവരാണ് ഉക്രേനിയക്കാരായ യരീന അരീവയും സ്യറ്റോസ്ലാവ് ഫുര്‍സിനും ഒരു ആശ്രമത്തില്‍ ലളിതമായി തങ്ങളുടെ വിവാഹം നടത്തി.

ആര്‍ഭാടത്തോടെ മെയ് മാസത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട യുദ്ധം ഇവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു. യുദ്ധത്തെ തുടര്‍ന്ന് സാഹചര്യങ്ങള്‍ മോശമാകാന്‍ തുടങ്ങി. ആളുകള്‍ പാലായനം ചെയ്യുകയും സുരക്ഷിത ഇടങ്ങള്‍ തേടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും നേരത്തെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

കൈവ് സിറ്റി കൗണ്‍സിലിലെ ഉദ്യോഗസ്ഥയാണ് 21കാരിയായ അരിയേവ. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് 24കാരനായ ഫര്‍സിന്‍. വിവാഹശേഷം ജീവിതം എങ്ങനെ ആയിരിക്കുമെന്ന് ഓര്‍ത്ത് ഭയപ്പെടാന്‍ നില്‍ക്കാതെ സ്വന്തം മണ്ണിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ് ഈ നവദമ്പതികള്‍.

എയര്‍ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാലും നമ്മുടെ ഭൂമിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു, ഈ പോരാട്ടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അതിനെല്ലാം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു എന്ന് അരീവയുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ പ്രദേശിക പ്രതിരോധ കേന്ദ്രത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ദമ്പതികള്‍. നമ്മുടെ നാടിനെയും ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട് എന്നും അരീവ പറഞ്ഞു. യുദ്ധമെല്ലാം മാറി ജീവിതം സന്തോഷകരമാകുന്ന ഒരു ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക