വിവാഹ ചടങ്ങുകള്‍ക്കിടെ തീപിടുത്തം; വധൂവരന്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ദാരുണാന്ത്യം; വിനയായത് പടക്കം പൊട്ടിച്ചുള്ള ആഘോഷം

ഇറാഖില്‍ വിവാഹ ചടങ്ങുകള്‍ക്കിടെയുണ്ടായ തീപിടുത്തത്തില്‍ നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ഇറാഖിലെ നിനേവ പ്രവിശ്യയില്‍ ആണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക  സമയം 10: 45ന് സംഭവിച്ച അപകടത്തില്‍ വധൂ വരന്‍മാര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം. അപകടത്തില്‍ 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഒരു ഇവന്റ് ഹാളിലാണ് അപകടം സംഭവിച്ചതെന്ന് ഇറാഖി മാധ്യമങ്ങളും ആരോഗ്യ പ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മൊസൂള്‍ നഗരത്തിന് പുറത്താണ് ഹംദാനിയ. ആഘോഷങ്ങള്‍ക്ക് ഉപയോഗിച്ച പടക്കങ്ങളാണ് അപകടത്തിന് കാരണമെന്നാണ് ഇറാഖ് സിവില്‍ ഡിഫന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

തീപിടുത്തത്തെ തുടര്‍ന്ന് സീലിംഗിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണിരുന്നു. ഗുണ നിലവാരമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചതെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ നിനേവ മേഖലയിലെ ആശുപത്രികളിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിനേവ മേഖലാ ഗവര്‍ണര്‍ അറിയിച്ചു.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി