പട്ടാളഭരണത്തിന് സാദ്ധ്യത, മുന്നറിയിപ്പ് നൽകി മുൻ പ്രധാനമന്ത്രി; പാകിസ്ഥാനിൽ രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി കനക്കുന്നു

ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിൽ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളെ നേരിടുകയാണ് പാകിസ്ഥാൻ. ഭക്ഷ്യക്ഷാമം ഉൾപ്പെടെ വലച്ചതോടെ ജനങ്ങൾ പലായനത്തിന്റെ വക്കിലാണ് ജീവിക്കുന്നത്. പട്ടാള ഭരണത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നാണ് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി നൽകുന്ന മുന്നറിയിപ്പ്. ഭരണകക്ഷിയായ മുസ്ലിം ലീഗ് – നവാസ് (PMLN) പാർട്ടിയിലെ മുതിർന്ന നേതാവ് കൂടിയാണ് ഷാഹിദ് ഖഖാൻ.

രാജ്യത്തെ അതികഠിനമായ സാഹചര്യങ്ങളിലാണ് മുമ്പ് സൈന്യം ഇടപെട്ടിട്ടുള്ളത്. നിലവിലെ പ്രതിസന്ധി ഭരണം സൈന്യം ഏറ്റെടുക്കുന്നതിന് പര്യാപ്തമാണ്. അതുകൊണ്ടുതന്നെ സൈന്യവുമായി ചർച്ച നടത്താൻ നേതാക്കളോട് ആവശ്യപ്പെട്ടുവെന്നും ഷാഹിദ് ഖാൻ പറഞ്ഞു.

‘‘ ഇത്രയും കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി ഇതിനു മുമ്പ് പാകിസ്ഥാൻ നേരിട്ടിട്ടില്ല. ഭരണകൂടം പരാജയപ്പെടുകയോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ തർക്കം ഉണ്ടാകുകയോ ചെയ്താൽ പട്ടാളനിയമം എപ്പോഴും ഒരു സാദ്ധ്യതയാണ്. ഇത്ര പോലും പ്രതിസന്ധിയില്ലാത്ത ഘട്ടത്തിലാണ്‌ നേരത്തെ സൈന്യം ഇടപെട്ടിട്ടുള്ളത്. സൈനിക നിയമം കൊണ്ടുവരുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, മറ്റൊരു വഴിയുമില്ലെങ്കില്‍ സൈന്യം നിര്‍ബന്ധിതരായേക്കും.’’– എന്നായിരുന്നു ഷാഹിദ് അബ്ബാസിയുടെ വാക്കുകൾ.

കുതിച്ചുയരുന്ന പണപ്പെരുപ്പം , വർദ്ധിക്കുന്ന വിദേശ കടം തുടങ്ങി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭക്ഷ്യക്ഷാമം മറ്റു പ്രതിസന്ധികളും വേറെയും. വിദേശനാണ്യ കരുതൽ ശേഖരം 4 ബില്യൻ ഡോളറായി കുറഞ്ഞുവെന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കരകയറ്റാനായി 1.1 ബില്യൻ ഡോളർ സഹായമാണ് ഐഎംഎഫിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 2019ൽ ഐഎംഎഫ് അംഗീകരിച്ച 6.5 ബില്യൻ ഡോളർ പാക്കേജിന്റെ ഭാഗമാണ് ഇത്. അധികൃതർ ഐഎംഎഫിനെ ബന്ധപ്പെട്ടുവെങ്കിലും ഇതുവരെ അനുകൂല തീരുമാനം വന്നിട്ടില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ