നെതര്‍ലന്‍ഡ്‌സിനെ ഇസ്ലാംമുക്തമാക്കുമെന്ന് വാഗ്ദാനം; നുപുര്‍ ശര്‍മയെ പിന്തുണച്ച തീവ്ര വലതുപക്ഷ നേതാവ്; വില്‍ഡേഴ്‌സ് അധികാരത്തിലേക്ക്; ഞെട്ടി ലോകരാജ്യങ്ങള്‍

പ്രവാചക പരാമര്‍ശത്തില്‍ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്‌സ് നെതര്‍ലന്‍ഡ്‌സില്‍ അധികാരത്തിലേക്ക്. നെതര്‍ലന്‍ഡ്‌സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ച്‌കൊണ്ടാണ് ഗീര്‍ട് വില്‍ഡേഴ്‌സിന്റെ മുന്നേറ്റം. ഇസ്‌ലാം വിരുദ്ധ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുള്ള വില്‍ഡേഴ്‌സ്. 150 അംഗ പാര്‍ലമെന്റില്‍ വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടി എല്ലാ പ്രവചനങ്ങളും തെറ്റിച്ച് 37 സീറ്റ് നേടിയിട്ടുണ്ട്.

എന്നാല്‍, പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന് മറ്റു പാര്‍ട്ടികളുടെ പിന്തുണ അദേഹത്തിന് ആവശ്യമാണ്. തിരഞ്ഞെടുപ്പില്‍ ഇത്തവണ 76 സീറ്റാണ് വില്‍ഡേഴ്‌സും പാര്‍ട്ടിയും ലക്ഷ്യമിട്ടിരുന്നത്. ലേബര്‍/ഗ്രിന്‍ സഖ്യത്തിന് 25 സീറ്റും പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസിക്ക് 24 സീറ്റും ലഭിച്ചിട്ടുണ്ട്.

വില്‍ഡേഴ്‌സിന്റെ ഈ മുന്നേറ്റം ഡച്ച് രാഷ്ട്രീയത്തെയും യൂറോപ്പിനെയും ആകെ ഞെട്ടിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിനെ ഇസ്‌ലാംമുക്തമാക്കുമെന്ന് തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രചരണത്തില്‍ വില്‍ഡേഴ്‌സ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വില്‍ഡേഴ്‌സിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.

പ്രവാചക പരാമര്‍ശനം നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് ആദ്യം എത്തിയ വിദേശനേതാവ് വില്‍ഡേഴ്‌സ് ആയിരുന്നു. പ്രീണനംകൊണ്ട് കാര്യമില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളേ, നുപുര്‍ ശര്‍മയെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും സ്വാതന്ത്യത്തിനായി നിലകൊള്ളുകയും ചെയ്യുകയെന്നാണ് അന്നു വില്‍ഡേഴ്‌സ് പറഞ്ഞത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി