ലഹരിയില്‍ പറന്ന് ഇലോണ്‍ മസ്‌ക്; ആശങ്കയിലായി ബോര്‍ഡ് അംഗങ്ങള്‍

ഇലോണ്‍ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ആശങ്കയിലായി സ്‌പേസ് എക്‌സിന്റെയും ടെസ്ലയുടെയും ബോര്‍ഡ് അംഗങ്ങള്‍. എല്‍എസ്ഡി, കൊക്കെയ്ന്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ മസ്‌ക് ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഉപയോഗം മസ്‌കിന്റെ ആരോഗ്യത്തെയും വ്യവസായത്തെയും നശിപ്പിക്കുമെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ ആശങ്ക.

സ്വകാര്യ സത്കാരങ്ങളില്‍ മസ്‌ക് എല്‍എസ്ഡി, കൊക്കെയ്ന്‍, സൈക്കഡലിക് മഷ്‌റൂം തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുള്ളതായി വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മയക്കുമരുന്നിന്റെ ഉപയോഗം മസ്‌കിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന ആശങ്ക ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതായും വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇലോണ്‍ മസ്‌ക് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിനെ തള്ളി. അതേ സമയം നേരത്തെ വിഷാദ രോഗത്തിനുള്ള കെറ്റാമിന്‍ എന്ന മരുന്ന് കഴിച്ചിരുന്നതായി മസ്‌ക് പറയുന്നു. സ്‌പേസ് എക്‌സില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്താറുണ്ടെന്നും അവയിലൊന്നും ഇലോണ്‍ മസ്‌ക് പരാജയപ്പെട്ടിട്ടില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി