സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പാകിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തതായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകളിലെങ്കില്‍ ഇന്ന് ഇറാനെ അമേരിക്ക ആക്രമിക്കുന്നത് തത്സമയം കണ്ടു സിറ്റുവേഷന്‍ റൂമിലിരിക്കുന്ന ട്രംപാണ് ചര്‍ച്ചകളില്‍. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തുവെന്നത് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ട്രംപിനെ 2026ലെ നോബല്‍ പ്രൈസിനായി നാമനിര്‍ദേശം ചെയ്തത്. ഇതിന് പിന്നാലെയാണ് യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് വൈറ്റ് ഹൗസിലെ ‘സിറ്റുവേഷന്‍ റൂമില്‍’ ഇരുന്ന് പ്രസിഡന്റ് ട്രംപ് തല്‍സമയം കാണുന്നതിന്റെ ദൃശ്യങ്ങള്‍ വൈറ്റ് ഹൈസ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെയ്ല്‍സും ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവിയും ട്രംപിനൊപ്പമുണ്ടായിരുന്നു. ഇറാനില്‍ അമേരിക്കയുടെ വ്യോമസേന ആണവനിലയങ്ങളെ ആക്രമിക്കുന്നത് ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന വാചകങ്ങളുള്ള ചുവന്ന തൊപ്പി ധരിച്ചാണ് ട്രംപ് കാണുന്നത്.

‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ അഥവാ മഗാ ക്യാമ്പെയ്‌നിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ വീണ്ടും അധികാരത്തിലെത്തിയത്. പ്രചാരണങ്ങളിലെല്ലാം ഈ ചുവന്ന തൊപ്പി ട്രംപിന്റെ തസയിലുണ്ടായിരുന്നു. ഇപ്പോള്‍ അതേ തൊപ്പിവെച്ചാണ് ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തിലേക്ക് ഇറങ്ങിയ അമേരിക്കയുടെ സൈനിക നീക്കം ട്രംപ് കണ്ടത്. ഇറാനെതിരായ യുഎസ് ആക്രമണത്തിനിടെ സിറ്റുവേഷന്‍ റൂമിന്റെ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് പങ്കിട്ടത് ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക നേരിട്ട് ഇറാന്‍ യുദ്ധത്തില്‍ പ്രവേശിച്ചതിന്റെ സൂചന ലോകത്തെ അറിയിക്കാനാണ്.

വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിവരും സിറ്റുവേഷന്‍ സന്നിഹിതരായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷന്‍ റൂം എന്നറിയപ്പെടുന്നത്. ഒസാമ ബിന്‍ലാദനെ വധിച്ച പാകിസ്ഥാനിലെ ഓപ്പറേഷന്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിരീക്ഷിച്ചതും ഈ മുറിയില്‍ ഇരുന്നാണ്.

ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിക്കൊണ്ടാണ് അമേരിക്ക ഔദ്യോഗികമായി ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പ്രവേശിച്ചത്. അമേരിക്കന്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് സമീപമുള്ള മൂന്നാമത്തെ സ്ഥലം എന്നിവ ലക്ഷ്യമാക്കി രാത്രിയില്‍ നടത്തിയ ഓപ്പറേഷന്‍ കനത്ത പ്രഹരശേഷി ഉള്ളതായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ആക്രമണം സ്ഥിരീകരിച്ചു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി നശിപ്പിക്കുകയും ‘ലോകത്തിലെ ഭീകരതയെ പിന്തുണയ്ക്കുന്ന ഒന്നാം നമ്പര്‍’ രാജ്യത്തിന്റെ ആണവ ഭീഷണി തടയുകയുമാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. സമാധാനം സ്ഥാപിക്കാനും നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങാനും ഇറാന്‍ വിസമ്മതിച്ചാല്‍ ഭാവിയിലെ ആക്രമണങ്ങള്‍ ‘വളരെ വലുതും വളരെ എളുപ്പവുമാകുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നല്‍കി.

തന്റെ സമൂഹമാധ്യമത്തിലൂടെയും ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണ വിവരം ട്രംപ് പുറത്തുവിട്ടു. 1979നുശേഷം ആദ്യമായാണ് ഇറാനില്‍ യുഎസ് ആക്രമണം നടത്തുന്നത്. ആക്രമണം വിജയകരമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ഇറാന്‍ ചര്‍ച്ചയിലേക്ക് വന്നില്ലെങ്കില്‍ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. മൂന്ന് സ്ഥലങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു, ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2:30 ഓടെയാണ് ബോംബാക്രമണം നടന്നതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലങ്ങള്‍ ‘പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു’ എന്ന് ട്രംപ് അവകാശപ്പെട്ടുവെങ്കിലും ഇറാനിയന്‍ സ്രോതസ്സുകള്‍ പരിമിതമായ വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ