എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വര്‍ധനയില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം; ഉള്‍നാടന്‍ മേഖലയിലെ ക്ഷാമം ചൂണ്ടിക്കാണിച്ച് ആരോഗ്യ മേഖല രംഗത്തെത്തിയതോടെ നടപടി?

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കിയ യുഎസിലെ എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വര്‍ധനവില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കും. വൈറ്റ് ഹൗസില്‍ നിന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്ക് ഇളവ് കിട്ടിയേക്കുമെന്ന സൂചന പുറത്തുവന്നത്. വൈറ്റ്ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ ഉള്‍നാടന്‍ മേഖലയിലെ ഡോക്ടര്‍ ക്ഷാമത്തെ കുറിച്ച് ആരോഗ്യമേഖലയിലെ ഉന്നത ഘടകങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടിയെന്നാണ് സൂചന.

മതിയായ സേവനത്തിനുള്ള വിദഗ്ധര്‍ ഇല്ലെന്ന് മെഡിക്കല്‍ ബോഡികള്‍ ചൂണ്ടിക്കാണിച്ചതോടെ എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവില്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ റെസിഡന്റുമാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് ടെയ്ലര്‍ ്റോജേഴ്സ് പ്രതികരിച്ചു. ചില തൊഴിലാളികളെ വ്യക്തിഗത അടിസ്ഥാനത്തില്‍ നിയമിക്കുന്നത്, അല്ലെങ്കില്‍ ഒരു പ്രത്യേക കമ്പനിയിലോ വ്യവസായത്തിലോ ജോലി ചെയ്യുന്നത് ‘ദേശീയ താല്‍പ്പര്യത്തിന്’ വേണ്ടിയാണെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി നിര്‍ണ്ണയിക്കുകയാണെങ്കില്‍ കനത്ത അപേക്ഷാ ഫീസ് ഒഴിവാക്കാമെന്ന് കഴിഞ്ഞ ആഴ്ചത്തെ ഉത്തരവില്‍ ഉണ്ടെന്നാണ് പറയുന്നത്.

എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതാണ് യുഎസ് തീരുമാനം. വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. നേരത്തെ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളര്‍ അതായത് 1.49 ലക്ഷം-4.4 ലക്ഷം രൂപവരെ മാത്രമായിരുന്നു ചെലവ്. എന്നാല്‍ ഇപ്പോള്‍ ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണെന്നിരിക്കെ ഇന്ത്യയിലെ ടെക്കികള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു. 2024-ല്‍ 71 ശതമാനം ഇന്ത്യക്കാരാണ് എച്ച് 1 ബി വിസ ഉപയോഗിച്ചത്. രണ്ടാമതുള്ള ചൈനക്കാര്‍ 11.7% മാത്രമാണ് വിസ ആനുകൂല്യം നേടിയത്.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം