താലിബാൻ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന സ്റ്റേഡിയങ്ങളിൽ ഇനി ക്രിക്കറ്റിന് അനുമതി

താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചടക്കിയതിന് ശേഷമുള്ള അഫ്ഗാനിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് അംഗീകാരം നൽകി. അഫ്ഗാനിസ്ഥാനിലെ പുതിയ ഇസ്ലാമിക നിയമപ്രകാരം അന്താരാഷ്ട്ര മത്സരങ്ങൾ പതിവുപോലെ തുടരുമെന്ന പ്രതീക്ഷ ഉയർത്തിക്കൊണ്ടാണ് തീരുമാനം.

“ടീമിനെ ഓസ്ട്രേലിയയിലേക്ക് അയയ്ക്കാൻ ഞങ്ങൾക്ക് അംഗീകാരം ലഭിച്ചു,” അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഹമീദ് ഷിൻവാരി വാർത്താ ഏജൻസി എ.എഫ്.പി യോട് പറഞ്ഞു.

താലിബാൻ 2001 -ൽ അധികാരത്തിൽ നിന്നും പുറത്താവുന്നതിന് മുമ്പ് വരെ പല കായികമത്സരങ്ങളും ഉൾപ്പെടെ മിക്ക വിനോദങ്ങളും നിരോധിച്ചിരുന്നു. പൊതുജനങ്ങൾക്ക് മുമ്പിൽ വധശിക്ഷ നടപ്പാക്കുന്നതിനായുള്ള വേദികളായി ആണ് സ്റ്റേഡിയങ്ങൾ ഉപയോഗിച്ചിരുന്നത്.

താലിബാൻ ഭീകരർ ക്രിക്കറ്റിന് വലിയ പരിഗണനയൊന്നും നൽകുന്നില്ല എങ്കിലും ക്രിക്കറ്റ് നിരവധി താലിബാൻ പോരാളികൾക്കിടയിൽ ജനപ്രിയമാണ്.

കഴിഞ്ഞ മാസം തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം ഇത്തവണ ഇസ്ലാമിക നിയമത്തിന്റെ കർശനമായ പതിപ്പ് നടപ്പാക്കില്ല എന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നവംബർ 27 മുതൽ ഡിസംബർ 1 വരെ ഹോബാർട്ടിൽ നടക്കേണ്ട ടെസ്റ്റ് മത്സരം കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് -19 പകർച്ചവ്യാധിക്കും അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങളും കാരണം മാറ്റിവെച്ചു. അഫ്ഗാനിസ്ഥാന്റെ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റാണിത്.

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ്, അഫ്ഗാനിസ്ഥാൻ ടീം ഒക്ടോബർ 17 മുതൽ നവംബർ 15 വരെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടക്കുന്ന ട്വന്റി 20 ലോക കപ്പിൽ പങ്കെടുക്കും.

അഫ്ഗാനിസ്ഥാന്റെ അണ്ടർ -19 ക്രിക്കറ്റ് ടീം ഈ മാസം അവസാനം ബംഗ്ലാദേശിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾക്കായി പര്യടനം നടത്തുമെന്നും ഹമീദ് ഷിൻവാരി സ്ഥിരീകരിച്ചു.

താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചടക്കിയത് മുതൽ ക്രിക്കറ്റും മറ്റ് കായിക വിനോദങ്ങളും തകരുമെന്ന ഭയം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ക്രിക്കറ്റിനെ താലിബാൻ പിന്തുണയ്ക്കുന്നുവെന്ന് എസിബി അധികൃതർ വ്യക്തമായി പറഞ്ഞു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!