പിന്നില്‍ നിന്ന് ചതിക്കുന്നു; രണ്ട് ഉക്രൈന്‍ ജനറല്‍മാരെ പുറത്താക്കി സെലന്‍സ്‌കി

രാജ്യദ്രോഹികളെന്ന് കണ്ടെത്തിയതോടെ രണ്ട് ഉക്രൈന്‍ സൈനിക ജനറല്‍മാരെ പദവിയില്‍ നിന്ന് പുറത്താക്കി പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. പിന്നില്‍ നിന്ന് ചതിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

‘ഇപ്പോള്‍ എല്ലാ രാജ്യദ്രോഹികളെയും നേരിടാന്‍ എനിക്ക് സമയമില്ല, പക്ഷേ ക്രമേണ അവരെല്ലാവരും ശിക്ഷിക്കപ്പെടും.’ സെലന്‍സ്‌കി പറഞ്ഞു.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ മുന്‍ മേധാവി ആന്‍ഡ്രി ഒലെഹോവിച്ച് നൗമോവ്,   കെര്‍സണ്‍ മേഖലയിലെ എസ്ബിയു ഡയറക്ടറേറ്റിന്റെ മുന്‍ മേധാവി സെര്‍ഹി ഒലെക്സാന്ദ്രോവിച്ച് ക്രൈവോറുച്ച്കോയും ആണ് പുറത്താക്കപ്പെട്ടത്.

‘നമ്മുടെ രാജ്യത്തിന്റെ സംരക്ഷണം, അതിന്റെ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് ഉക്രൈന്‍ ജനതയോടുള്ള സൈനിക പ്രതിജ്ഞ ലംഘിക്കുന്ന, തങ്ങളുടെ മാതൃരാജ്യം എവിടെയാണെന്ന് തീരുമാനിക്കാന്‍ കഴിയാത്ത ഈ ഉയര്‍ന്ന സൈനിക റാങ്കിലുള്ള സൈനികര്‍ക്ക് തീര്‍ച്ചയായും അവരുടെ പദവി നഷ്ടപ്പെടും.’ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉക്രൈനും റഷ്യയ്ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി സംസാരിച്ചുവെന്നും ഉക്രൈന്റെ സുരക്ഷയ്ക്കായി നിലനില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉറപ്പ് നല്‍കിയെന്നും സെലന്‍സ്‌കി പറഞ്ഞു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു