ബ്രസീല്‍ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് ടെസ്റ്റിന്റെ പരിശോധന ഫലം പോസിറ്റീവ് ആയതായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ടെലിവിഷനിൽ തത്സമയം പ്രഖ്യാപിച്ചു. “ഫലം പോസിറ്റീവായി വന്നിട്ടുണ്ട്,” മാസ്ക് ധരിച്ച ജെയർ ബോൾസോനാരോ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

65- കാരനായ ജെയർ ബോൾസോനാരോ പകർച്ചവ്യാധിയെ നിസ്സാരവത്കരിക്കുകയും സാമൂഹിക അകലം പാലിക്കുന്നതിനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ  ഉള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ , 65,000 മരണവും 1.6 ദശലക്ഷം കേസുകളും. ഒന്നാം സ്ഥാനത്ത് യു.എസ് ആണ്. മൂന്നാമത്തെ സ്ഥാനം ഇന്ത്യയ്ക്കാണ്.

മാർച്ചിൽ ബ്രസീലിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ വലതുപക്ഷ ജനകീയവാദിയായ ജെയർ ബോൾസോനാരോ രാജ്യത്തെ അഭിസംബോധന ചെയ്ത്, തനിക്ക് രോഗം ബാധിച്ചാൽ കായിക പശ്ചാത്തലമുള്ളതിനാൽ പെട്ടന്ന് തന്നെ മാറുമെന്നാണ് അറിയിച്ചത്.

അതിനുശേഷം, മുഖംമൂടി തെറ്റായി ധരിച്ചും, പലപ്പോഴും ധരിക്കാതെയുമാണ് ജെയർ ബോൾസോനാരോ സാമൂഹിക പരിപാടികളിലും രാഷ്ട്രീയ റാലികളിലും പങ്കെടുത്തിരുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം