പലസ്തീന്‍ ബന്ദികളുടെ മോചനത്തില്‍ ധാരണയായി; 620 തടവുകാരെ വിട്ടയക്കുമ്പോള്‍ നാല് മൃതദേഹങ്ങള്‍ കൈമാറുമെന്ന് ഹമാസ്

കൈറോയില്‍ നടന്ന സമവായ ചര്‍ച്ചയില്‍ പലസ്തീന്‍ തടവുകാരുടെ കൈമാറ്റത്തിന് ധാരണയായി. 620 തടവുകാരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതിയ ബാച്ച് തടവുകാരെയും കൈമാറിയാല്‍ നാല് ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹം ഹമാസും കൈമാറുമെന്നതാണ് ധാരണ. സമവായ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

നേരത്തെ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് മോചനം വീണ്ടും വൈകുന്നത്. ഹമാസ് ശനിയാഴ്ച മോചിപ്പിച്ച ആറ് ഇസ്രായേല്‍ ബന്ദികള്‍ക്ക് 620 പലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയക്കേണ്ടിയിരുന്നത്. എന്നാല്‍ ഇസ്രായേല്‍ ബന്ധികളുടെ മോചനം വൈകിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് കൈറോയില്‍ നടന്ന സമവായ ചര്‍ച്ചയിലാണ് വീണ്ടും കൈമാറ്റത്തെ കുറിച്ച് ധാരണയായത്. 620 പലസ്തീന്‍ തടവുകാരെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പുതിയ ബാച്ചിലെ സമാന എണ്ണം തടവുകാരെയും ഇസ്രായേല്‍ ഉടന്‍ മോചിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം നാല് ബന്ദികളുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം