800 ഡ്രോണുകള്‍, യുക്രെയ്‌നിന്റെ ഭരണകേന്ദ്രത്തിന് നേര്‍ക്ക് റഷ്യയുടെ ആക്രമണം; റഷ്യയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈന് നേര്‍ക്ക് യുക്രെയ്‌ന്റെ പ്രത്യാക്രമണം

യുക്രെയ്‌നിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യന്‍ ആക്രമണം. ഇതാദ്യമായാണ് യുക്രെയ്‌നിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേര്‍ക്ക് റഷ്യ ആക്രമണം നടത്തുന്നത്. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. 800 ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുകരെയ്‌നിലെ ക്യാബിനെറ്റ് കൂടുന്ന ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ സമുച്ചയത്തിന് നേര്‍ക്ക് റഷ്യ ആക്രമണം നടത്തിയത്. തകര്‍ന്ന കെട്ടിടം യുക്രെയ്ന്‍ മന്ത്രിസഭ കൂടുന്ന ഇടമാണെന്നും പല മന്ത്രിമാരുടേയും വസതിയാണെന്ന് കീവ് വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു.

ആദ്യമായി, സര്‍ക്കാര്‍ കെട്ടിടത്തിന് ശത്രു ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു, മേല്‍ക്കൂരയും മുകളിലത്തെ നിലകളും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ പറഞ്ഞു. ‘ഞങ്ങള്‍ കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കും, പക്ഷേ നഷ്ടപ്പെട്ട ജീവന്‍ തിരികെ നല്‍കാനാവില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

യുക്രൈന്‍ സൈനിക ഭരണ മേധാവി തിമര്‍ തകച്ചെങ്കോ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ട കാര്യം സാമൂഹിക മാധ്യമത്തില്‍ കൂടി അറിയിച്ചു. യുക്രൈന്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ആക്രമണത്തിന് അതേ നാണയത്തില്‍ യുക്രെയ്‌നും മറുപടി നല്‍കി. റഷ്യയ്ക്ക് നേരെ യുക്രൈന്‍ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊര്‍ജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈന്‍ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകള്‍ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റഷ്യയിലെ ബ്രസാന്‍സ്‌ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ്‌ലൈന്‍ തകര്‍ന്നതായി യുക്രൈന്‍ ഡ്രോണ്‍ സേനയുടെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി അവകാശപ്പെട്ടു.

ഡ്രുഷ്ബ എണ്ണപൈപ്പ് ലൈനില്‍ വ്യാപക നാശനഷ്ടമുണ്ടായാതായാണ് വിവരം. 2022ല്‍ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനുശേഷവും, റഷ്യയില്‍ നിന്ന് ഊര്‍ജ്ജ വിതരണങ്ങള്‍ വാങ്ങുന്നത് തുടരുന്ന ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നത് ഈ ട്രാന്‍സിറ്റ് പൈപ്പ്ലൈന്‍ ആണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം