800 ഡ്രോണുകള്‍, യുക്രെയ്‌നിന്റെ ഭരണകേന്ദ്രത്തിന് നേര്‍ക്ക് റഷ്യയുടെ ആക്രമണം; റഷ്യയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈന് നേര്‍ക്ക് യുക്രെയ്‌ന്റെ പ്രത്യാക്രമണം

യുക്രെയ്‌നിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യന്‍ ആക്രമണം. ഇതാദ്യമായാണ് യുക്രെയ്‌നിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേര്‍ക്ക് റഷ്യ ആക്രമണം നടത്തുന്നത്. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. 800 ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുകരെയ്‌നിലെ ക്യാബിനെറ്റ് കൂടുന്ന ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ സമുച്ചയത്തിന് നേര്‍ക്ക് റഷ്യ ആക്രമണം നടത്തിയത്. തകര്‍ന്ന കെട്ടിടം യുക്രെയ്ന്‍ മന്ത്രിസഭ കൂടുന്ന ഇടമാണെന്നും പല മന്ത്രിമാരുടേയും വസതിയാണെന്ന് കീവ് വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു.

ആദ്യമായി, സര്‍ക്കാര്‍ കെട്ടിടത്തിന് ശത്രു ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു, മേല്‍ക്കൂരയും മുകളിലത്തെ നിലകളും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ പറഞ്ഞു. ‘ഞങ്ങള്‍ കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കും, പക്ഷേ നഷ്ടപ്പെട്ട ജീവന്‍ തിരികെ നല്‍കാനാവില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

യുക്രൈന്‍ സൈനിക ഭരണ മേധാവി തിമര്‍ തകച്ചെങ്കോ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ട കാര്യം സാമൂഹിക മാധ്യമത്തില്‍ കൂടി അറിയിച്ചു. യുക്രൈന്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ആക്രമണത്തിന് അതേ നാണയത്തില്‍ യുക്രെയ്‌നും മറുപടി നല്‍കി. റഷ്യയ്ക്ക് നേരെ യുക്രൈന്‍ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊര്‍ജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈന്‍ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകള്‍ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റഷ്യയിലെ ബ്രസാന്‍സ്‌ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ്‌ലൈന്‍ തകര്‍ന്നതായി യുക്രൈന്‍ ഡ്രോണ്‍ സേനയുടെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി അവകാശപ്പെട്ടു.

ഡ്രുഷ്ബ എണ്ണപൈപ്പ് ലൈനില്‍ വ്യാപക നാശനഷ്ടമുണ്ടായാതായാണ് വിവരം. 2022ല്‍ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനുശേഷവും, റഷ്യയില്‍ നിന്ന് ഊര്‍ജ്ജ വിതരണങ്ങള്‍ വാങ്ങുന്നത് തുടരുന്ന ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നത് ഈ ട്രാന്‍സിറ്റ് പൈപ്പ്ലൈന്‍ ആണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ