800 ഡ്രോണുകള്‍, യുക്രെയ്‌നിന്റെ ഭരണകേന്ദ്രത്തിന് നേര്‍ക്ക് റഷ്യയുടെ ആക്രമണം; റഷ്യയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈന് നേര്‍ക്ക് യുക്രെയ്‌ന്റെ പ്രത്യാക്രമണം

യുക്രെയ്‌നിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യന്‍ ആക്രമണം. ഇതാദ്യമായാണ് യുക്രെയ്‌നിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേര്‍ക്ക് റഷ്യ ആക്രമണം നടത്തുന്നത്. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. 800 ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുകരെയ്‌നിലെ ക്യാബിനെറ്റ് കൂടുന്ന ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ സമുച്ചയത്തിന് നേര്‍ക്ക് റഷ്യ ആക്രമണം നടത്തിയത്. തകര്‍ന്ന കെട്ടിടം യുക്രെയ്ന്‍ മന്ത്രിസഭ കൂടുന്ന ഇടമാണെന്നും പല മന്ത്രിമാരുടേയും വസതിയാണെന്ന് കീവ് വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു.

ആദ്യമായി, സര്‍ക്കാര്‍ കെട്ടിടത്തിന് ശത്രു ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു, മേല്‍ക്കൂരയും മുകളിലത്തെ നിലകളും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ പറഞ്ഞു. ‘ഞങ്ങള്‍ കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കും, പക്ഷേ നഷ്ടപ്പെട്ട ജീവന്‍ തിരികെ നല്‍കാനാവില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

യുക്രൈന്‍ സൈനിക ഭരണ മേധാവി തിമര്‍ തകച്ചെങ്കോ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ട കാര്യം സാമൂഹിക മാധ്യമത്തില്‍ കൂടി അറിയിച്ചു. യുക്രൈന്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ആക്രമണത്തിന് അതേ നാണയത്തില്‍ യുക്രെയ്‌നും മറുപടി നല്‍കി. റഷ്യയ്ക്ക് നേരെ യുക്രൈന്‍ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊര്‍ജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈന്‍ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകള്‍ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റഷ്യയിലെ ബ്രസാന്‍സ്‌ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ്‌ലൈന്‍ തകര്‍ന്നതായി യുക്രൈന്‍ ഡ്രോണ്‍ സേനയുടെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി അവകാശപ്പെട്ടു.

ഡ്രുഷ്ബ എണ്ണപൈപ്പ് ലൈനില്‍ വ്യാപക നാശനഷ്ടമുണ്ടായാതായാണ് വിവരം. 2022ല്‍ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനുശേഷവും, റഷ്യയില്‍ നിന്ന് ഊര്‍ജ്ജ വിതരണങ്ങള്‍ വാങ്ങുന്നത് തുടരുന്ന ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നത് ഈ ട്രാന്‍സിറ്റ് പൈപ്പ്ലൈന്‍ ആണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി