ഐഎംഎഫിന്റെ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍; കടുത്ത നടപടി സര്‍വീസ് തീരാന്‍ ആറുമാസം ശേഷിക്കേ; പാക്കിസ്ഥാനും തിരിച്ചടി; ധനസഹായം ഉടന്‍ ലഭിക്കില്ല

അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വി സുബ്രമണ്യത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കാലാവധി പൂര്‍ത്തിയാകാന്‍ ആറുമാസം കൂടി ശേഷിക്കെയാണ് കേന്ദ്രത്തിന്റെ കടുത്ത നടപടി.

പാകിസ്ഥാനുമായുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള യോഗം ഈ മാസം ഒന്‍പതിന് ചേരാനിരിക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭിക്കില്ല.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഇക്കോണമിക് ഓഫീസറായി സേവനമനുഷ്ടിക്കവെ 2022ലാണ് സുബ്രമണ്യം ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടേറ്ററായി സ്ഥാനമേല്‍ക്കുന്നത്. നവംബര്‍ 25ന് സുബ്രമണ്യത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എസിസിയുടേതാണ് തീരുമാനം.

ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. കെ വി സുബ്രമണ്യനെ ആ സ്ഥാനത്ത് നീക്കാന്‍ എസിസി (അപ്പോയ്മെന്റ കമ്മിറ്റി ഓഫ് ദ കാബിനറ്റ്) തീരുമാനിച്ചിരിക്കുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്തിനാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അധീകൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഡോ. കെ വി സുബ്രമണ്യം പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനുമാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ