'ഭീകരതയുടെ കവാടങ്ങളിലൊന്ന്': തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു

സുന്നി ഇസ്ലാമിക പ്രസ്ഥാനമായ തബ്ലീഗ് ജമാഅത്തിനെ (Tablighi Jamaat) “ഭീകരതയുടെ കവാടങ്ങളിലൊന്ന്” എന്ന് വിശേഷിപ്പിച്ച് സൗദി സർക്കാർ (Saudi Arabia) നിരോധിച്ചു (banned).

തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പ്രഭാഷണം നടത്താൻ പള്ളികളിലെ പ്രസംഗികർക്ക് നിർദ്ദേശം നൽകിയതായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ വഴിതെറ്റിയതാണെന്നും അപകടകാരമാണെന്നും സൗദി സർക്കാർ പറഞ്ഞു. തബ്ലീഗ് ജമാഅത്ത് തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണ്. അവർ മറ്റെന്തെങ്കിലും അവകാശപ്പെട്ടാലും; അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് സൗദി സർക്കാർ പറയുന്നു.

ഈ സംഘം ആപത്താണെന്ന് സമൂഹത്തോട് പറയേണ്ടതുണ്ട്; തബ്ലീഗിയും ദഅ്‌വ ഗ്രൂപ്പും ഉൾപ്പെടെയുള്ള പക്ഷപാതപരമായ സംഘങ്ങളുമായുള്ള ബന്ധം സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുന്നു എന്ന് പ്രസ്താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

1926-ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ്ലീഗ് ജമാഅത്ത് (വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള സമൂഹം) ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ്. സുന്നി ഇസ്ലാമിന്റെ ശുദ്ധമായ രൂപത്തിലേക്ക് മടങ്ങാൻ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നു സംഘടനയാണിത്. പ്രത്യേകിച്ച് വസ്ത്രധാരണം, വ്യക്തിപരമായ പെരുമാറ്റം, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്.

തബ്ലീഗ് ജമാഅത്തിൽ ലോകമെമ്പാടും 350 മുതൽ 400 ദശലക്ഷം വരെ അംഗങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. തങ്ങളുടെ ശ്രദ്ധ മതത്തിൽ മാത്രമാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളും സംവാദങ്ങളും കർശനമായി ഒഴിവാക്കുമെന്നും അവർ അവകാശപ്പെടുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് തബ്ലീഗി ജമാഅത്തിനെ “ഇസ്ലാമിക നവോത്ഥാന സംഘടന” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്, ഈ സംഘം “നിരവധി തീവ്രവാദ അന്വേഷണങ്ങളുടെ പരിധിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും ഈ സ്ഥാപനം പറയുന്നു.

സംഘടനയുടെ അരാഷ്ട്രീയ മുഖം യുകെ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഭീകരവാദം വളർത്തുന്നതിനുള്ള മറയായും കരുതപ്പെടുന്നു.

ഇന്ത്യയിൽ, കഴിഞ്ഞ വർഷം കോവിഡ് പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച്‌ ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്ത് ഒരു ബഹുജന സമ്മേളനം സംഘടിപ്പിച്ചതിന് തബ്ലീഗ് ജമാഅത്ത് രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു.

പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തിക്കുന്നു. ദക്ഷിണേഷ്യയിൽ, തബ്ലീഗ് ജമാഅത്തിന് വലിയ അനുയായികളുണ്ട്, പ്രത്യേകിച്ച് ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ