യുഎഇയിലെ അൽ-ഐനിൽ 3,000 വർഷം പഴക്കമുള്ള ഇരുമ്പുയുഗ ശ്മശാനം കണ്ടെത്തി

യുഎഇയിലെ ആദ്യത്തെ പ്രധാന ഇരുമ്പുയുഗ സെമിത്തേരി അൽ-ഐനിൽ കണ്ടെത്തി. കണ്ടെത്തൽ രാജ്യത്തിന്റെ പുരാതന പൈതൃകത്തിന്റെ നഷ്ടപ്പെട്ടുപോയ ഒരു അധ്യായത്തിലേക്ക് പുതിയ വെളിച്ചം വീശുന്നു. അബുദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) കണ്ടെത്തിയ 3,000 വർഷം പഴക്കമുള്ള നെക്രോപോളിസിൽ നൂറിലധികം ശവകുടീരങ്ങളും നിരവധി ശവസംസ്കാര വസ്തുക്കളും അടങ്ങിയിരിക്കുന്നു. അവ ഇരുമ്പുയുഗത്തിലെ ജീവിതത്തെയും മരണത്തെയും കുറിച്ച് അഭൂതപൂർവമായ ഉൾക്കാഴ്ച നൽകുന്നു. നൂറിലധികം ശവകുടീരങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ള ഈ പുരാതന ശ്മശാനം, യുഎഇയുടെ ചരിത്രത്തിലെ അത്ര അറിയപ്പെടാത്ത ഒരു കാലഘട്ടത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്‌ച നൽകുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് പല ശവകുടീരങ്ങളും കൊള്ളയടിക്കപ്പെട്ടതാണെങ്കിലും, പുരാവസ്തു ഗവേഷകർ ഇവിടെ നിന്നും മനുഷ്യാവശിഷ്‌ടങ്ങൾ ആഭരണങ്ങൾ, മൺപാത്രങ്ങൾ, ആയുധങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്.

അൽ ഐനിലെ ഈ കണ്ടെത്തലുകൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ജീവിച്ചിരുന്ന ആളുകളുടെ ജീവിതം, വിശ്വാസങ്ങൾ, കരകൗശല വൈദഗ്ദ്ധ്യം, സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം എന്നിവയിലേക്കുള്ള ഒരു നേർക്കാഴ്ച നൽകുന്നു. മനുഷ്യാവശിഷ്ട്‌ടങ്ങൾക്ക് മാന്യമായ പരിഗണന ഉറപ്പാക്കുന്നതിനായി, ഒരു ഓസ്റ്റിയോ ആർക്കിയോളജിസ്റ്റ് ഉൾപ്പെടെ ഫോറൻസിക് വിദഗ്‌ധരുടെ ഒരു സംഘം ഖനനത്തിൽ പങ്കുചേർന്നു. അവശിഷ്‌ടങ്ങൾ ദുർബലമാണെങ്കിലും ലബോറട്ടറി പരിശോധനകളിലൂടെ മരിച്ചയാളുടെ പ്രായം, ലിംഗഭേദം, ആരോഗ്യം എന്നിവ നിർണ്ണയിക്കാൻ സഹായിക്കും. ഡിഎൻഎ വിശകലനം കുടുംബബന്ധങ്ങളും കുടിയേറ്റ രീതികളും പോലും വെളിപ്പെടുത്തിയേക്കാം. നൂറ്റാണ്ടുകൾക്ക് മുമ്പ് ശവകുടീരങ്ങൾ കൊള്ളയടിക്കപ്പെട്ടെങ്കിലും, ഇവിടെ ചില ചെറിയ സ്വർണ്ണാഭരണങ്ങൾ അവശേഷിച്ചിട്ടുണ്ട്. ഒരുകാലത്ത് ശവകുടീരങ്ങളിൽ എന്തായിരിക്കാം ഉണ്ടായിരുന്നതെന്ന് സൂചന നൽകുന്നു.

അലങ്കരിച്ച മൺപാത്രങ്ങൾ, മൃദുവായ കല്ലുപാത്രങ്ങൾ, ചെമ്പിന്റെ ആയുധങ്ങൾ, ബീഡ് നെക്ലേസുകൾ, മോതിരങ്ങൾ, റേസറുകൾ, ഷെൽ കോസ്മെറ്റിക് പാത്രങ്ങൾ തുടങ്ങിയ വ്യക്തിഗത വസ്‌തുക്കൾ പോലുള്ള മനോഹരമായി നിർമ്മിച്ച വസ്‌തുക്കളും ഇവിടെ നിന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ചില ആയുധങ്ങളിൽ മരക്കമ്പുകളുടെയും ആവനാഴികളുടെയും അടയാളങ്ങൾ ഉണ്ടായിരുന്നു. പുരാതന യുഎഇയെ മനസ്സിലാക്കുന്നതിലെ ഒരു വഴിത്തിരിവാണ് ഈ കണ്ടെത്തലെന്ന് ഡിസിടി അബൂദബിയിലെ ചരിത്ര പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജാബിർ സാലിഹ് അൽ മെറി വിശേഷിപ്പിച്ചു. ‘വർഷങ്ങളായി, ഇരുമ്പുയുഗത്തിലെ ശവസംസ്‌കാര പാരമ്പര്യങ്ങൾ ഒരു നിഗൂഢതയായി തുടരുകയായിരുന്നു. എന്നാൽ 3,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ആളുകളുമായി നമ്മെ കൂടുതൽ അടുപ്പിക്കുന്ന വ്യക്തമായ തെളിവുകൾ ഇപ്പോൾ നമുടെ പക്കലുണ്ട്,’ അദ്ദേഹം പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍