തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്, പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ മുന്നണികള്‍

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ പരമാവധി വോട്ട് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് മുന്നണികള്‍. വോട്ടര്‍മാരെ എല്ലാവരെയും നേരില്‍ കണ്ട് തന്നെ വോട്ടഭ്യര്‍ത്ഥിക്കാനുള്ള പരിശ്രമമാണ് സ്ഥാനാര്‍ഥികളും നേതാക്ക•ാരും നടത്തുന്നത്.

പരസ്യ പ്രചാരണത്തിന് ഇനി ഒരാഴ്ച്ച കൂടിയാണ് അവശേഷിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ നാലാം തിരഞ്ഞെടുപ്പ്. പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.ടിയുടെ ഭാര്യ ഉമ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരാണു അങ്കത്തിനിറങ്ങുന്നത്.

അതേസമയം, 2021ലെ തിരഞ്ഞെടുപ്പില്‍ 10% വോട്ട് നേടിയ ട്വന്റി20ക്ക് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയില്ല. തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ഞായറാഴ്ച ട്വന്റി ട്വന്റി പ്രഖ്യാപിക്കുന്നതും നിര്‍ണ്ണായകമാകും.

രണ്ടാം പിണറായി സര്‍ക്കാറിന്റെ വാര്‍ഷികത്തിന് പിന്നാലെ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ചരിത്രത്തുടര്‍ച്ച നേടിയ സര്‍ക്കാറിന്റെ ആദ്യ വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്കു പുറമേ മറ്റ് മന്ത്രിമാര്‍, അന്‍പതോളം എംഎല്‍എമാര്‍ എന്നിവ ഇടതുപക്ഷത്തിനുവേണ്ടി വീടുകള്‍തോറും കയറി വോട്ട് അഭ്യര്‍ഥിക്കുന്നു.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും എംഎല്‍എമാരും യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വീടുകള്‍ കയറുന്നു. എ.കെ.ആന്റണി 27നു പ്രചാരണത്തിനെത്തും.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം