കാശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കാനാവില്ല: ഗുലാം നബി ആസാദ്

ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുന്ന ‘ആര്‍ട്ടിക്കിള്‍ 370’ പുനസ്ഥാപിക്കാന്‍ സാധിക്കുകയില്ലെന്ന് ഗുലാബ് നബി ആസാദ്. താന്‍ വോട്ടിന് വേണ്ടി ആരെയും തെറ്റിദ്ധരിപ്പിക്കില്ല. ജനത്തെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.

നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരിക്കലും പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തരുത്. 10 ദിവസത്തിനകം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ആസാദ് പറഞ്ഞു. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍, തന്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എനിക്കോ, കോണ്‍ഗ്രസിനോ, ശരദ് പവാറിനോ, മമത ബാനര്‍ജിക്കോ 370 പുനഃസ്ഥാപിക്കാനാവില്ല. അതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയത്തിന്റെ പടുകുഴിയില്‍ വീഴുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയില്‍ ഇല്ല.”ആസാദ് പറഞ്ഞു.

”ചൂഷണത്തിന്റെ രാഷ്ട്രീയം കശ്മീരില്‍ ഒരു ലക്ഷം പേരുടെ മരണത്തിലേക്ക് നയിച്ചു. ഇത് അഞ്ച് ലക്ഷം കുട്ടികളെ അനാഥരാക്കി”-ആസാദ് പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രതീക്ഷകളെ വ്രണപ്പെടുത്തിയാലും ചൂഷണത്തിനും അസത്യത്തിനും എതിരെ പോരാടാനാണ് ജമ്മു കശ്മീരില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്