കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തോല്‍വി: ഏഴ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് എതിരെ സി.പി.എം നടപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കേറ്റ പരാജയത്തില്‍ നടപടി കൈക്കൊണ്ട് സിപിഎം. സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് ഏഴ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആര്‍. വസന്തന്‍, എന്‍.എസ്. പ്രസന്നകുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതാണ് പ്രധാന നടപടി. മുന്‍ മന്ത്രി മേഴ്‌സി ക്കുട്ടിയമ്മയുടെ ഭര്‍ത്താവും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ബി. തുളസീധര കുറുപ്പ് ഉള്‍പ്പെടെ അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും തീരുമാനമായി.

തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നിയമിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടവരെ ശിക്ഷിച്ചത്. ജില്ലാ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മേളന വേളയായതിനാല്‍ അത് വേണ്ടെന്ന് ജില്ലാ കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി