മിസോറമിൽ സോറാം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിലേക്ക്, കേവല ഭൂരിപക്ഷം കടന്നു ലീഡ്; ഭരണകക്ഷിയായ എംഎൻഎഫ് കിതയ്ക്കുന്നു

മിസോറമിൽ പുതിയ പാർട്ടിയായ സോറാം പീപ്പിൾസ് മൂവ്‌മെന്റിന്റെ മുന്നേറ്റം. സോറാം പീപ്പിൾസ് മൂവ്‌മെന്റ് കേവല ഭൂരിപക്ഷം കടന്നു ലീഡ് ഉറപ്പിച്ചു.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ട് വൻതിരിച്ചടിയാണ് നേരിടുന്നത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ആകെയുള്ള 40 സീറ്റുകളിൽ 26 ഇടത്തും സെഡ്പിഎമ്മാണ് നിലവിൽ മുന്നിൽ. ഭരണകക്ഷിയായ എം.എൻ.എഫ്. പത്തിടത്ത് മാത്രമാണ് മുന്നിലുള്ളത്.

കോൺഗ്രസ് ഒരു സീറ്റിലും ബിജെപി മൂന്ന് സീറ്റിലുമാണ് മുന്നിലുള്ളത്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ ആദ്യമെണ്ണി. പിന്നാലെ ഇ.വി.എം. വോട്ടുകളും എണ്ണി. മിസോറമിൽ സ്ഥിരതയുള്ള ഒരു സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്ന് വോട്ടെണ്ണലിന് മുൻപുതന്നെ സെഡ്.പി.എം. മുഖ്യമന്ത്രി സ്ഥാനാർഥിയായ ലാൽഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേർഛിപിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ലാൽഡുഹോമയാണ് സെഡ്.പി.എമ്മിന്റെ സ്ഥാപകൻ. ആറ് പ്രാദേശികപ്പാർട്ടികളെ കൂട്ടിച്ചേർത്താണ് സെഡ്.പി.എം. സ്ഥാപിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത പാർട്ടി, 2018 മിസോറം തിരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ നേടി കോൺഗ്രസിനെക്കാൾ മുന്നിലെത്തി. 2019ലാണ് രാഷ്ട്രീയപ്പാർട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.

40 നിയമസഭ മണ്ഡലങ്ങൾ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ലാൽദുഹോമ മുന്നിൽ നിന്ന് നയിക്കുന്ന സോറം പീപ്പിൾസ് മൂവ്മെന്റ് കറുത്ത കുതിരകളാകുമെന്നാണ് പോസ്റ്റ് പോൾപ്രവചനങ്ങൾ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ