മധ്യപ്രദേശിലെ ഇൻഡോറിൽ മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവിന്റെ സാഹസം. ഇൻഡോർ സ്വദേശിയായ കൈലേഷ് വര്മ്മയെന്നാണ് 38കാരനാണ് കാഴ്ചക്കാരെയും മൃഗശാലാ ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ മൃഗശാലയിലെത്തിയ യുവാവ് സിംഹങ്ങളോട് കണക്കുതീർക്കും എന്നുറക്കെപ്പറഞ്ഞുകൊണ്ടാണ് സിംഹക്കൂട്ടിലേക്കു ചാടിക്കയറിയത്. മൂന്നു കുഞ്ഞുങ്ങളടക്കം അഞ്ചു സിംഹങ്ങൾ ഈ സമയത്ത് അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ മൃഗശാലാ ജീവനക്കാർ സിംഹങ്ങളെ കൂട്ടിൽ കയറ്റി വലിയ അപകടം ഒഴിവാക്കി.
മൃഗശാല സുരക്ഷാ ജീവനക്കാർ യുവാവിനെ പോലീസിന് കൈമാറി. തന്റെ ഗ്രാമത്തിലുള്ളവരെ സിംഹങ്ങൾ നിരന്തരമായി ആക്രമിക്കുകയാണെന്നും ഇതിനു പ്രതികാരം ചെയ്യാനാണ് താൻ സിംഹക്കൂട്ടിൽ കയറിയതെന്നുമാണ് യുവാവ് പോലീസിനോടു പറഞ്ഞത്.