പൊലീസ് സ്റ്റേഷനില്‍ യുവാവ് മരിച്ച നിലയില്‍; യു.പിയില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശിൽ പൊലീസ് സ്‌റ്റേഷനിൽ വെച്ച് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എറ്റാ ജില്ലയിലെ പൊലീസ് സ്‌റ്റേഷനിലാണ് ഇന്നലെ 22 വയസ്സുകാരനായ അല്‍താഫ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് വിവാഹം ചെയ്തു എന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച ഫയല്‍ ചെയ്ത കേസില്‍ ഇന്നലെ അല്‍താഫിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ യുവാവ് ശുചിമുറിയിൽ പോകാനായി ആവശ്യപ്പെട്ടുവെന്നും, ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് പൊലീസ് അകത്ത് കയറി നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു, ട്വിറ്ററില്‍ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയില്‍ ഇറ്റായുടെ പൊലീസ് മേധാവി രോഹന്‍ പ്രമോദ് ബോത്രെ പറഞ്ഞു.

അല്‍താഫ് കറുത്ത ജാക്കറ്റ് ധരിച്ചിരുന്നുവെന്നും, അതിലെ ചരട് ടാപ്പില്‍ കെട്ടി കഴുത്തിൽ കുരുക്കി അത്മഹത്യ ചെയ്തതാണെന്നുമാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയില്‍ ആണ്  യുവാവിനെ പൊലീസ് കാണുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 5-10 മിനിറ്റിനുള്ളില്‍ മരിച്ചതായി പൊലീസ് മേധാവി പറഞ്ഞു. അതേസമയം അല്‍താഫിന്റെ മരണത്തില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് ചന്ദ് മിയാന്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിബിഐ, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളിലും നൈറ്റ് വിഷൻ ഉള്ള ശബ്ദം രേഖപ്പെടുത്താൻ സാധിക്കുന്ന സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചോദ്യംചെയ്യല്‍ മുറികള്‍, ലോക്കപ്പുകള്‍, എന്‍ട്രികള്‍, എക്‌സിറ്റുകള്‍ എന്നിവയും കാണുന്ന തരത്തിൽ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Latest Stories

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

എഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യത? ടൂർണമെന്റ് സെപ്റ്റംബറിൽ നടത്താൻ നീക്കം