ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50% സംവരണം ആവശ്യമാണ്: ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്തെ നിയമ കോളേജുകളിൽ സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണ പിന്തുണയ്ക്കുകയും ചെയ്തു.

ജുഡീഷ്യറിയിലും ലോ കോളേജുകളിലും സംവരണം സ്ത്രീകളുടെ അവകാശമാണ്. അത് ആവശ്യപ്പെടാൻ സ്ത്രീകൾക്ക് അർഹതയുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഞായറാഴ്ച പറഞ്ഞു. എൻ വി രമണയ്ക്കും പുതുതായി നിയമിതരായ ഒൻപത് ജഡ്ജിമാർക്കും അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ച സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

“ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണ്. ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലിന്റെ പ്രശ്നമാണിത്. ജുഡീഷ്യറിയുടെ താഴത്തെ തലങ്ങളിൽ ജഡ്ജിമാരായ സ്ത്രീകൾ 30 ശതമാനത്തിൽ താഴെയാണ്. ഹൈക്കോടതികളിൽ ഇത് 11.5 ശതമാനമാണ്. സുപ്രീം കോടതിയിൽ 11-12 ശതമാനം മാത്രമാണ് സ്ത്രീകൾ,” അദ്ദേഹം പറഞ്ഞു.

“രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരിൽ. 15 ശതമാനം മാത്രമാണ് സ്ത്രീകൾ. സംസ്ഥാന ബാർ കൗൺസിലുകളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ രണ്ട് ശതമാനം മാത്രമാണ് സ്ത്രീകൾ. എന്തുകൊണ്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റിക്ക് ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തത് എന്ന പ്രശ്നം ഞാൻ ഉന്നയിച്ചു.” അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾ അടിയന്തിരമായി തിരുത്തേണ്ടതുണ്ട്, ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

അസുഖകരമായ ജോലി സാഹചര്യങ്ങൾ, സ്ത്രീ ശുചിമുറികളുടെ അഭാവം, ജോലി ചെയ്യുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കായുള്ള സംരക്ഷണ ശാല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയുൾപ്പെടെ വനിതാ അഭിഭാഷകർ നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ചൂണ്ടികാണിച്ചു.

അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും. മാറ്റങ്ങൾ വരുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പെൺമക്കൾ ദിനമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും പെൺമക്കൾ ദിനാശംസകൾ നേരുന്നു. തീർച്ചയായും … ഇത് ഒരു അമേരിക്കൻ ചടങ്ങ്‌ ആണ്, എന്നാൽ ലോകമെമ്പാടുമുള്ള ചില നല്ല കാര്യങ്ങൾ നമ്മൾ ആഘോഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍