പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം? ആം ആദ്മിയുടെ ടെലി വോട്ടിംഗില്‍ എട്ട് ലക്ഷം കടന്ന് പ്രതികരണങ്ങള്‍

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി കൊണ്ട് വന്ന ടെലി വോട്ടിംഗ് സര്‍വേയില്‍ എട്ട് ലക്ഷത്തിലധികം കടന്ന് പ്രതികരണങ്ങള്‍. പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ മത്സരത്തിന് ഇറക്കണമെന്ന കാര്യത്തില്‍ ജനങ്ങളോട് അഭിപ്രായം ആരാഞ്ഞിരുന്നു. ‘ജനതാ ചുനേഗി അപ്ന സിഎം’ എന്ന പേരിലായിരുന്നു സര്‍വേ സംഘടിപ്പിച്ചത്. വോട്ടര്‍മാര്‍ക്ക് പ്രതികരണം അറിയിക്കാനായി ഒരു ഫോണ്‍ നമ്പറും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം വാട്ട്സ്ആപ്പ് സന്ദേശങ്ങളും നാല് ലക്ഷത്തിലധികം ഫോണ്‍ കോളുകളും 50,000 ടെക്സ്റ്റ് സന്ദേശങ്ങളും ഒരു ലക്ഷത്തിലധികം വോയ്സ് സന്ദേശങ്ങളും ഈ നമ്പറിലേക്ക് ലഭിച്ചതായി ആം ആദ്മിയുടെ മുതിര്‍ന്ന നേതാവ് ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 14നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ജനങ്ങളില്‍ നിന്ന് പ്രതികരണം ആരാഞ്ഞത്. ജനുവരി 17 വരെ ആളുകള്‍ക്ക് നമ്പറില്‍ വിളിച്ചോ, വാട്ട്‌സപ്പ് ചെയ്‌തോ പ്രതികരണം അറിയിക്കാമെന്നാണ് പറഞ്ഞത്. തന്റെ മുന്‍ഗണന ഭഗവന്ത് മന്നാണെന്ന് അദ്ദേഹം വ്യക്തമാക്കിയരുന്നുവെങ്കിലും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്ന പരമ്പരാഗത പാര്‍ട്ടികളെ തുടച്ച് നീക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍ തീരുമാനം എടുത്തിരിക്കുകയാണ് എന്നാണ് ചീമ പറഞ്ഞത്. ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടി തന്നെ വോട്ട് ചെയ്യുമെന്നും, വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം