പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം? ആം ആദ്മിയുടെ ടെലി വോട്ടിംഗില്‍ എട്ട് ലക്ഷം കടന്ന് പ്രതികരണങ്ങള്‍

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി കൊണ്ട് വന്ന ടെലി വോട്ടിംഗ് സര്‍വേയില്‍ എട്ട് ലക്ഷത്തിലധികം കടന്ന് പ്രതികരണങ്ങള്‍. പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ മത്സരത്തിന് ഇറക്കണമെന്ന കാര്യത്തില്‍ ജനങ്ങളോട് അഭിപ്രായം ആരാഞ്ഞിരുന്നു. ‘ജനതാ ചുനേഗി അപ്ന സിഎം’ എന്ന പേരിലായിരുന്നു സര്‍വേ സംഘടിപ്പിച്ചത്. വോട്ടര്‍മാര്‍ക്ക് പ്രതികരണം അറിയിക്കാനായി ഒരു ഫോണ്‍ നമ്പറും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം വാട്ട്സ്ആപ്പ് സന്ദേശങ്ങളും നാല് ലക്ഷത്തിലധികം ഫോണ്‍ കോളുകളും 50,000 ടെക്സ്റ്റ് സന്ദേശങ്ങളും ഒരു ലക്ഷത്തിലധികം വോയ്സ് സന്ദേശങ്ങളും ഈ നമ്പറിലേക്ക് ലഭിച്ചതായി ആം ആദ്മിയുടെ മുതിര്‍ന്ന നേതാവ് ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 14നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ജനങ്ങളില്‍ നിന്ന് പ്രതികരണം ആരാഞ്ഞത്. ജനുവരി 17 വരെ ആളുകള്‍ക്ക് നമ്പറില്‍ വിളിച്ചോ, വാട്ട്‌സപ്പ് ചെയ്‌തോ പ്രതികരണം അറിയിക്കാമെന്നാണ് പറഞ്ഞത്. തന്റെ മുന്‍ഗണന ഭഗവന്ത് മന്നാണെന്ന് അദ്ദേഹം വ്യക്തമാക്കിയരുന്നുവെങ്കിലും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്ന പരമ്പരാഗത പാര്‍ട്ടികളെ തുടച്ച് നീക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍ തീരുമാനം എടുത്തിരിക്കുകയാണ് എന്നാണ് ചീമ പറഞ്ഞത്. ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടി തന്നെ വോട്ട് ചെയ്യുമെന്നും, വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക