'നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതിനല്‍കുമ്പോള്‍ ജീവന്‍ കൊടുത്ത് പോരാടിയവരാണ് അവര്‍'; സ്വാതന്ത്ര്യ സമരചരിത്രവും 'സംഘ' നിലപാടും ഓര്‍മ്മിപ്പിച്ച് ബിജെപിയെ കുത്തിനോവിച്ച കോണ്‍ഗ്രസിന്റെ ഗൗരവ് ഗോഗോയ്

വഖഫ് ചര്‍ച്ചയില്‍ ഇന്നലെ കോണ്‍ഗ്രസിന് വേണ്ടി ശക്തിയുക്തം ബില്ലിനെതിരെ പോരാടിയവരില്‍ പ്രധാനി ലോകസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ്. സഭയില്‍ വഖഫ് ബില്ല് അവതരിപ്പിച്ചത് നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണെന്നിരിക്കെ കോണ്‍ഗ്രസിന് വേണ്ടി വഖഫ് ബില്ലിനെതിരെ മുന്നണി പോരാളിയായത് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് തന്നെയുള്ള പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗോഗോയിയും. സ്വാതന്ത്രസമര പോരാട്ട ചരിത്രവും ന്യൂനപക്ഷ സമുദായത്തിന്റെ പോരാട്ടവും ഓര്‍മ്മിപ്പിച്ച് ബിജെപിയുടെ പൂര്‍വ്വികരുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചതിയുടെ നിലപാടും ഓര്‍മ്മിപ്പിച്ചാണ് ഗൊഗോയ് ഇന്നലെ ചര്‍ച്ചയിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ബിജെപിയും അവരുടെ പൂര്‍വ്വികരും ബ്രിട്ടീഷുകാര്‍ക്ക് ദയാഹര്‍ജികള്‍ എഴുതി സ്വാതന്ത്ര്യ സമര പ്രസ്ഥാനം ബഹിഷ്‌കരിച്ചപ്പോള്‍, സ്വാതന്ത്ര്യത്തിനായി പോരാടുകയും മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ ആഹ്വാനത്തെ പിന്തുണയ്ക്കുകയും ചെയ്ത ഒരു സമൂഹത്തെ കളങ്കപ്പെടുത്താനാണ് ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.

ഏത് സമുദായത്തെയാണ് നിങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്, അവര്‍ നിങ്ങള്‍ ക്വിറ്റ് ഇന്ത്യ സമരത്തിനൊപ്പം നില്‍ക്കാതിരുന്നപ്പോള്‍ ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ രാജ്യത്തിന് വേണ്ടി ഒപ്പം നിന്ന് പോരാടിയവരാണ്. അവര്‍ ഇന്ത്യയുടെ സ്വാതന്ത്രസമര പോരാട്ടത്തില്‍ പങ്കെടുത്ത് മരിച്ചുവീണവരാണ്. 1857ല്‍ മംഗള്‍ പാണ്ഡേയ്ക്ക് ഒപ്പം നിന്ന് ജീവത്യാഗം ചെയ്ത ആ സമുദായത്തിലുള്ളവരെയാണ് നിങ്ങള്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. ദണ്ഡിയാത്രയില്‍ ഒപ്പം നിന്ന സമുദായമാണത്, 1926ല്‍ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിനെ തള്ളിക്കളഞ്ഞു പോരാടിയവരാണവര്‍. ആ സമുദായത്തിനെയാണ് നിങ്ങള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്.

ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാനുമുള്ള ഒരു ‘4-D ആക്രമണം’ എന്നാണ് ഗൗരവ് ഗൊഗോയ് വഖഫ് ഭേദഗതി ബില്ലിനെ വിശേഷിപ്പിച്ചത്. ‘to Dilute the Constitution, Defame and Disenfranchise minorities, and Divide the Indian society.

Latest Stories

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍

വ്യാജ മദ്യം: ബീഹാറിൽ അഞ്ചുപേർ മരിച്ചു