ഉക്രൈനില്‍ വെടി നിര്‍ത്തലിനും നയതന്ത്ര പരിഹാരത്തിനുമുള്ള വഴി കണ്ടെത്തണം: പ്രധാനമന്ത്രി

റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ വച്ചാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

ഉക്രൈനില്‍ വെടി നിര്‍ത്തലിനും നയതന്ത്ര പരിഹാരത്തിനുമുള്ള വഴി നാം കണ്ടെത്തണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടം ലോകമഹായുദ്ധം ദുരന്തങ്ങള്‍ വിതച്ചപ്പോള്‍ ലോക നേതാക്കള്‍ കൂടിയിരുന്ന് സമാധാനത്തിന്റെ വഴി കണ്ടെത്താന്‍ കഠിന പ്രയ്തനം നടത്തി.

ഇപ്പോള്‍ നമ്മുടെ അവസരമാണ്. കോവിഡിന് ശേഷം ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം നമ്മുടെ ചുമലിലാണ്. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ ലോകത്ത് സമാധാനത്തിനുള്ള സന്ദേശം നല്‍കുമെന്നും മോദി പറഞ്ഞു. ഡിസംബറിലാണ് ഇന്ത്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.

ലോകത്താകമാനമുള്ള അടിയന്തര ചരക്കുസേവനങ്ങളെ യുദ്ധം ബാധിച്ചു. എല്ലാ രാജ്യത്തെയും പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. ദൈനംദിന ജീവിതത്തിന് സ്വതവേ തന്നെ ബുദ്ധിമുട്ടുന്ന അവര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് യുദ്ധമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം