“റഫാല്‍ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്ന് തന്നെ ബാൽകോട്ട് ആക്രമിക്കാൻ കഴിയുമായിരുന്നു,”: രാജ്‌നാഥ് സിംഗ്

നേരത്തെ ഇന്ത്യയിൽ റഫാല്‍ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തീവ്രവാദ ക്യാമ്പുകൾ ആക്രമിക്കാൻ വ്യോമസേനക്ക് പാകിസ്ഥാനിലെ ബാൽകോട്ടിൽ പ്രവേശിക്കേണ്ടതില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര ഭയന്ദർ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അടുത്തിടെ ഫ്രാൻസിൽ നിന്നും ആദ്യത്തെ റഫാല്‍ ജെറ്റ് വാങ്ങിയതിനു ശേഷം യുദ്ധവിമാനത്തിൽ ശസ്ത്ര പൂജ നടത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

“റഫാല്‍ യുദ്ധവിമാനങ്ങൾ നമ്മുടെ കൈവശമുണ്ടായിരുന്നുവെങ്കിൽ നമുക്ക് ബാൽകോട്ടിൽ പ്രവേശിച്ച് ആക്രമണം നടത്തേണ്ടി വരില്ലായിരുന്നു. ഇന്ത്യയിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ബാൽകോട്ടിൽ ആക്രമണം നടത്താൻ കഴിയുമായിരുന്നു,” അദ്ദേഹം പറഞ്ഞു. യുദ്ധവിമാനങ്ങൾ സ്വയം പ്രതിരോധത്തിനു വേണ്ടിയാണെന്നും  ആക്രമണത്തിന് വേണ്ടിയല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

“ശസ്ത്ര പൂജ” യുമായി ബന്ധപ്പെട്ട വിവാദത്തിൽ, “ഞാൻ വിമാനത്തിൽ ഓം” എഴുതി, ഒരു തേങ്ങ ഉടച്ചു. ഒരിക്കലും അവസാനിക്കാത്ത പ്രപഞ്ചത്തെ ഓം സൂചിപ്പിക്കുന്നു ” എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. “എന്റെ വിശ്വാസമനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചത്. ക്രിസ്ത്യൻ, മുസ്ലിം, സിഖ് തുടങ്ങിയ സമുദായങ്ങൾ പോലും ആമേൻ, ഓം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് ആരാധിക്കുന്നത്. ഞാൻ ശസ്ത്ര പൂജ നടത്തുമ്പോൾ ക്രിസ്ത്യാനികളും, മുസ്ളിങ്ങളും, സിഖുകാർരും, ബുദ്ധമതക്കാരും ചടങ്ങിൽ പങ്കെടുത്തു, അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ