ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് മമത ബാനര്‍ജി, എത്ര പേര്‍ മരിച്ചെന്നും അവര്‍ ആരെല്ലാമെന്നും അറിയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി

പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജയ്‌ഷേ മുഹമദ് കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയമായ അനിവാര്യതയുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം പാടില്ലെന്നും അവര്‍ പറഞ്ഞു.

“എത്ര ആളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നറിയാനുള്ള അവകാശം നമുക്കുണ്ട്. അവരാരാണെന്നും. വ്യോമാക്രമണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ യഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് അറിയണം. രാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. എന്നാല്‍ ജവാന്മാരുടെ ശരീരം കൊണ്ട് രാഷ്ട്രീയം കളിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല”.-സെക്രട്ടേറിയറ്റില്‍ പത്രലേഖകരോട് മമത പറഞ്ഞു.

ഉറിയിലും പത്താന്‍കോട്ടും ഭീകരാക്രമണം നടന്നിട്ടും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പലപ്പോഴും മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് ജവാന്മാരുടെ ജീവന് എപ്പോഴും അപകടത്തിലാക്കുകയാണ്- അവര്‍ കൂട്ടി ചേര്‍ത്തു.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുക വഴി മമത ബാനര്‍ജി കസേരയുടെ മഹത്വം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്ഹ കുറ്റപ്പെടുത്തിയത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ