ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് മമത ബാനര്‍ജി, എത്ര പേര്‍ മരിച്ചെന്നും അവര്‍ ആരെല്ലാമെന്നും അറിയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി

പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജയ്‌ഷേ മുഹമദ് കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയമായ അനിവാര്യതയുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം പാടില്ലെന്നും അവര്‍ പറഞ്ഞു.

“എത്ര ആളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നറിയാനുള്ള അവകാശം നമുക്കുണ്ട്. അവരാരാണെന്നും. വ്യോമാക്രമണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ യഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് അറിയണം. രാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. എന്നാല്‍ ജവാന്മാരുടെ ശരീരം കൊണ്ട് രാഷ്ട്രീയം കളിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല”.-സെക്രട്ടേറിയറ്റില്‍ പത്രലേഖകരോട് മമത പറഞ്ഞു.

ഉറിയിലും പത്താന്‍കോട്ടും ഭീകരാക്രമണം നടന്നിട്ടും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പലപ്പോഴും മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് ജവാന്മാരുടെ ജീവന് എപ്പോഴും അപകടത്തിലാക്കുകയാണ്- അവര്‍ കൂട്ടി ചേര്‍ത്തു.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുക വഴി മമത ബാനര്‍ജി കസേരയുടെ മഹത്വം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്ഹ കുറ്റപ്പെടുത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ