ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് മമത ബാനര്‍ജി, എത്ര പേര്‍ മരിച്ചെന്നും അവര്‍ ആരെല്ലാമെന്നും അറിയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി

പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജയ്‌ഷേ മുഹമദ് കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയമായ അനിവാര്യതയുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം പാടില്ലെന്നും അവര്‍ പറഞ്ഞു.

“എത്ര ആളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നറിയാനുള്ള അവകാശം നമുക്കുണ്ട്. അവരാരാണെന്നും. വ്യോമാക്രമണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ യഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് അറിയണം. രാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. എന്നാല്‍ ജവാന്മാരുടെ ശരീരം കൊണ്ട് രാഷ്ട്രീയം കളിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല”.-സെക്രട്ടേറിയറ്റില്‍ പത്രലേഖകരോട് മമത പറഞ്ഞു.

ഉറിയിലും പത്താന്‍കോട്ടും ഭീകരാക്രമണം നടന്നിട്ടും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പലപ്പോഴും മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് ജവാന്മാരുടെ ജീവന് എപ്പോഴും അപകടത്തിലാക്കുകയാണ്- അവര്‍ കൂട്ടി ചേര്‍ത്തു.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുക വഴി മമത ബാനര്‍ജി കസേരയുടെ മഹത്വം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്ഹ കുറ്റപ്പെടുത്തിയത്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു