യു.പി മന്ത്രിസഭ വിപുലീകരണം; മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ മന്ത്രിസഭ വിപുലീകരിച്ചതിനെത്തുടർന്ന് മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പെടെ ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ സാന്നിധ്യത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി നേതാക്കളായ പൽതു റാം, ഛത്രപാൽ ഗംഗ്വാർ, സംഗീത ബൽവന്ത് ബിന്ദ്, ധരംവീർ പ്രജാപതി, സഞ്ജീവ് കുമാർ ഗൗർ, ദിനേശ് ഖതിക് എന്നിവർ സഹ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

മന്ത്രിപദവി നൽകുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നും തന്റെ പ്രദേശത്തെ സർവകലാശാലയെക്കുറിച്ച് ഒരു ചർച്ച നടത്താനായി ലക്നൗവിൽ വന്നതായിരുന്നു എന്നും ബറേലിയിലെ ബഹേരിയിൽ നിന്നുള്ള എംഎൽഎ ഛത്രപാൽ ഗംഗ്വാർ പറഞ്ഞു. എന്നാൽ ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാതിനിധ്യം ലഭിക്കാതിരുന്ന ജാതികളിലും രാഷ്ട്രീയ പാർട്ടികളിലുമാണ് മന്ത്രിസഭാ വിപുലീകരണം ശ്രദ്ധ കേന്ദ്രീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം. 2017 മാർച്ച് 19 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഉത്തർപ്രദേശ് മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നത്. 2019 ഓഗസ്റ്റ് 21 ന് 23 പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്, കാരണം അതിന്റെ ഫലം 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന നൽകും. വൻ രാഷ്ട്രീയ മൂലധനവും മാനവവിഭവശേഷിയും ചെലവഴിച്ചിട്ടും പശ്ചിമ ബംഗാളിൽ ബി.ജെ.പി അടുത്തിടെ വലിയ തിരിച്ചടി നേരിട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ