യു.പി മന്ത്രിസഭ വിപുലീകരണം; മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ മന്ത്രിസഭ വിപുലീകരിച്ചതിനെത്തുടർന്ന് മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പെടെ ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ സാന്നിധ്യത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി നേതാക്കളായ പൽതു റാം, ഛത്രപാൽ ഗംഗ്വാർ, സംഗീത ബൽവന്ത് ബിന്ദ്, ധരംവീർ പ്രജാപതി, സഞ്ജീവ് കുമാർ ഗൗർ, ദിനേശ് ഖതിക് എന്നിവർ സഹ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

മന്ത്രിപദവി നൽകുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നും തന്റെ പ്രദേശത്തെ സർവകലാശാലയെക്കുറിച്ച് ഒരു ചർച്ച നടത്താനായി ലക്നൗവിൽ വന്നതായിരുന്നു എന്നും ബറേലിയിലെ ബഹേരിയിൽ നിന്നുള്ള എംഎൽഎ ഛത്രപാൽ ഗംഗ്വാർ പറഞ്ഞു. എന്നാൽ ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാതിനിധ്യം ലഭിക്കാതിരുന്ന ജാതികളിലും രാഷ്ട്രീയ പാർട്ടികളിലുമാണ് മന്ത്രിസഭാ വിപുലീകരണം ശ്രദ്ധ കേന്ദ്രീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം. 2017 മാർച്ച് 19 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഉത്തർപ്രദേശ് മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നത്. 2019 ഓഗസ്റ്റ് 21 ന് 23 പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്, കാരണം അതിന്റെ ഫലം 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന നൽകും. വൻ രാഷ്ട്രീയ മൂലധനവും മാനവവിഭവശേഷിയും ചെലവഴിച്ചിട്ടും പശ്ചിമ ബംഗാളിൽ ബി.ജെ.പി അടുത്തിടെ വലിയ തിരിച്ചടി നേരിട്ടു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി