"ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലിങ്ങൾ തിലകം തൊടും": യു.പി ബി.ജെ.പി നേതാവിന്റെ വിദ്വേഷപ്രസംഗം

മുസ്ലീം വിരുദ്ധ അധിക്ഷേപങ്ങൾ നിറഞ്ഞ തന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രാഘവേന്ദ്ര സിംഗ്. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലീങ്ങൾ തൊപ്പിവയ്ക്കുന്നത് നിർത്തി തിലകം തൊടും എന്നാണ് രാഘവേന്ദ്ര സിംഗ് പറഞ്ഞത്. തന്റെ അതിരുകടന്ന അഭിപ്രായങ്ങളിൽ തിരിച്ചടി നേരിട്ടപ്പോൾ, ഇസ്‌ലാമിക ഭീകരത ചെറുക്കാനുള്ള പ്രസംഗം ആണ് താൻ ഉദ്ദേശിച്ചതെന്ന് കിഴക്കൻ യുപിയിലെ ഡൊമാരിയഗഞ്ചിൽ നിന്നുള്ള എം‌എൽ‌എ ഇന്ന് പറഞ്ഞു.

“ഇവിടെ ഇസ്ലാമിക ഭീകരർ ഉണ്ടായിരുന്നപ്പോൾ, ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നു. ഹിന്ദു അഭിമാനം കാത്തു സൂക്ഷിക്കാൻ എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്. മുസ്ലീങ്ങൾ എന്നെ തോൽപ്പിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ മിണ്ടാതിരിക്കില്ല,” രാഘവേന്ദ്ര സിംഗ് ഒരു വീഡിയോയിൽ പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച വലതുപക്ഷ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. എം.എൽ.എയുടെ രൂക്ഷമായ പ്രചാരണ പ്രസംഗത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കേസെടുത്തതായി യുപി പൊലീസ് അറിയിച്ചു.

“ഞാൻ വീണ്ടും എംഎൽഎ ആയാൽ, ഗോൾ-ടോപ്പി (തലപ്പാവ്) അപ്രത്യക്ഷമായതുപോലെ, അടുത്ത തവണ മിയാൻ ലോഗ് (മുസ്ലിംകളെ അവഹേളിക്കുന്ന പദം) തിലകം ധരിക്കും,” രാഘവേന്ദ്ര സിംഗ് പറഞ്ഞു.

“ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കൾ മണ്ഡലത്തിൽ മത്സരിക്കുന്നത്. ദോമരിയഗഞ്ചിൽ സലാം ആയിരിക്കുമോ അതോ ‘ജയ് ശ്രീറാം’ ആയിരിക്കുമോ?” തുടർന്നുള്ള തന്റെ വിദ്വേഷ പ്രസംഗത്തിൽ രാഘവേന്ദ്ര സിംഗ് പറഞ്ഞു.

2017ൽ ഡൊമാരിയഗഞ്ച് സീറ്റിൽ നിന്ന് 200 വോട്ടിനാണ് രാഘവേന്ദ്ര സിംഗ് വിജയിച്ചത്.

ഡൊമരിയഗഞ്ചിൽ യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുന്നത്, മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Latest Stories

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍