"ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലിങ്ങൾ തിലകം തൊടും": യു.പി ബി.ജെ.പി നേതാവിന്റെ വിദ്വേഷപ്രസംഗം

മുസ്ലീം വിരുദ്ധ അധിക്ഷേപങ്ങൾ നിറഞ്ഞ തന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രാഘവേന്ദ്ര സിംഗ്. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലീങ്ങൾ തൊപ്പിവയ്ക്കുന്നത് നിർത്തി തിലകം തൊടും എന്നാണ് രാഘവേന്ദ്ര സിംഗ് പറഞ്ഞത്. തന്റെ അതിരുകടന്ന അഭിപ്രായങ്ങളിൽ തിരിച്ചടി നേരിട്ടപ്പോൾ, ഇസ്‌ലാമിക ഭീകരത ചെറുക്കാനുള്ള പ്രസംഗം ആണ് താൻ ഉദ്ദേശിച്ചതെന്ന് കിഴക്കൻ യുപിയിലെ ഡൊമാരിയഗഞ്ചിൽ നിന്നുള്ള എം‌എൽ‌എ ഇന്ന് പറഞ്ഞു.

“ഇവിടെ ഇസ്ലാമിക ഭീകരർ ഉണ്ടായിരുന്നപ്പോൾ, ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നു. ഹിന്ദു അഭിമാനം കാത്തു സൂക്ഷിക്കാൻ എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്. മുസ്ലീങ്ങൾ എന്നെ തോൽപ്പിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ മിണ്ടാതിരിക്കില്ല,” രാഘവേന്ദ്ര സിംഗ് ഒരു വീഡിയോയിൽ പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച വലതുപക്ഷ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. എം.എൽ.എയുടെ രൂക്ഷമായ പ്രചാരണ പ്രസംഗത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കേസെടുത്തതായി യുപി പൊലീസ് അറിയിച്ചു.

“ഞാൻ വീണ്ടും എംഎൽഎ ആയാൽ, ഗോൾ-ടോപ്പി (തലപ്പാവ്) അപ്രത്യക്ഷമായതുപോലെ, അടുത്ത തവണ മിയാൻ ലോഗ് (മുസ്ലിംകളെ അവഹേളിക്കുന്ന പദം) തിലകം ധരിക്കും,” രാഘവേന്ദ്ര സിംഗ് പറഞ്ഞു.

“ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കൾ മണ്ഡലത്തിൽ മത്സരിക്കുന്നത്. ദോമരിയഗഞ്ചിൽ സലാം ആയിരിക്കുമോ അതോ ‘ജയ് ശ്രീറാം’ ആയിരിക്കുമോ?” തുടർന്നുള്ള തന്റെ വിദ്വേഷ പ്രസംഗത്തിൽ രാഘവേന്ദ്ര സിംഗ് പറഞ്ഞു.

2017ൽ ഡൊമാരിയഗഞ്ച് സീറ്റിൽ നിന്ന് 200 വോട്ടിനാണ് രാഘവേന്ദ്ര സിംഗ് വിജയിച്ചത്.

ഡൊമരിയഗഞ്ചിൽ യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുന്നത്, മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി