പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല; കാമുകനെ വെടിവച്ച് കൊലപ്പെടുത്തി ഇരുപതുകാരി

പശ്ചിമബംഗാളില്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന യുവാവിനെ കാമുകി വെടിവച്ച് കൊലപ്പെടുത്തി. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. 20കാരിയായ പ്രതി പരുള്‍ ഖാത്തുന്‍വാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേ സമയം അഖ്‌ലാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും പ്രതി സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതിയ്ക്ക് കൃത്യത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിക്കുന്നു.

മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് അഖ്‌ലാഖിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് അഖ്‌ലാഖ് ആലം ആണെന്ന് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പരുളിലേക്ക് എത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരുളും അഖ്‌ലാഖും കൊല നടന്ന ദിവസം സമീപ പ്രദേശങ്ങളില്‍ വച്ച് സംസാരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. ബൈക്ക് ഓടിക്കാന്‍ അറിയാവുന്ന പ്രതി മയക്ക് മരുന്നിന് അടിമയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

യുവതി അടുത്തിടെ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട അഖ്‌ലാഖ് തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി