രണ്ടു വര്‍ഷത്തിനിടെ നാല് മരണം; ഉന്നാവോയില്‍ സംഭവിക്കുന്നതെന്ത്?

കേവലം ദുരൂഹമെന്ന് പറഞ്ഞ് തള്ളിക്കളയാനാകുന്നതല്ല ഉന്നാവോ പീഡനക്കേസിലെ സംഭവ വികാസങ്ങള്‍. 2017 ജൂണ്‍ 4 നാണ് കേസിനാസ്പദമായ സംഭവം.ബി.ജെ.പി, എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ 17 വയസ്സുകാരിയായ പെണ്‍കുട്ടി പീഡനാരോപണം ഉന്നയിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛനും അമ്മായിമാരും അടക്കം നാലു പേരാണ് മരിച്ചത്. ഇതില്‍ രണ്ടു പേര്‍ പീഡനക്കേസിലെ സാക്ഷികളും.

ഏപ്രില്‍ എട്ടിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സെന്‍ഗാറും അനുയായികളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും പ്രതിഷേധം. കേസില്‍ എഫ്‌.ഐ.ആര്‍ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരന്‍ മര്‍ദ്ദിച്ചിരുന്നു. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം.

ചികിത്സയിലിരുന്ന പിതാവ് പിന്നീട് ഏപ്രില്‍ അഞ്ചിന് മരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗും മറ്റ് മൂന്നുപേരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ലഖ്‌നൊ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

എംഎല്‍എയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നതു കണ്ടതായി സാക്ഷിപറയാന്‍ ഒരാളേ ധൈര്യപ്പെട്ടുള്ളൂ: യൂനസ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യൂനസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈകാതെ മരിച്ചെന്നുമാണു പൊലീസിന്റെ വിശദീകരണം. കേസ് അന്വേഷിക്കുന്ന സിബിഐയെ പോലും അറിയിക്കാതെ സംസ്‌കാരവും നടത്തി.

കഴിഞ്ഞദിവസം പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന 2 അമ്മായിമാരാണു മരിച്ചത്. ഇതിലൊരാള്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആള്‍. അമ്മയും അഭിഭാഷകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും ഇവരിപ്പോഴും ആശങ്കയിലാണ്. കഴിഞ്ഞ ദിവസമുണ്ടായത് വെറും വാഹനാപകടമല്ലെന്നും തങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കാനായിരുന്നു ശ്രമമെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

പ്രതിയുടെ നിയന്ത്രണത്തിലാണ് നിയമങ്ങളെന്ന് അലഹാബാദ് ഹൈക്കോടതിക്കു പോലും പറയേണ്ടി വന്ന കേസാണ് ഇതെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13-ന് അറസ്റ്റിലായ സെന്‍ഗാര്‍ സീതാംപുര്‍ ജയിലില്‍ തടവിലാണെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരായ ഭീഷണികളും ദുരൂഹമരണങ്ങളും തുടരുകയാണ്.

Latest Stories

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ