ഉന്നാവോ ബലാല്‍സംഗ കേസ്: മുന്‍ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധം ശക്തം; വിധി യുക്തിഹീനവും നിയമവിരുദ്ധവുമെന്ന് സിബിഐ, സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍

ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഡല്‍ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐയുടെ പ്രധാന വാദം.

കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സിബിഐ ചൂണ്ടിക്കാട്ടി.

ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിന് ഇടയിലാണ് സിബിഐയുടെ അപ്പീല്‍. വെള്ളിയാഴ്ച കോടതിക്ക് പുറത്ത് അതിജീവിതയുടെ കുടുംബാംഗങ്ങളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാന എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ബലാത്സംഗ കുറ്റവാളിയെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക, അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഹൈക്കോടതിയെ മുഴുവനായും താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകര്‍ത്തത് രണ്ട് ജഡ്ജിമാര്‍ മാത്രമാണെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടുള്ള അനീതിയാണിത്. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവിടെനിന്നും നീതി ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ രാജ്യംവിട്ടുപോകുമെന്നും അവര്‍ ദുംഖത്തോടെ പറഞ്ഞു. നേരത്തെ ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ച അതിജീവിതയുടെ അമ്മയെ കേന്ദ്രസേന കൈയ്യേറ്റം ചെയ്തതും അമ്മയെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് അതിജീവിതയെ മാത്രം പ്രതിഷേധ സ്ഥലത്ത് നിന്ന് ബലംപ്രയോഗിച്ച് മാറ്റിയതും വലിയ പ്രതിഷധത്തിന് വഴിവെച്ചിരുന്നു.

കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വനിതാ അഭിഭാഷകരായ അഞ്ജലി പട്ടേല്‍, പൂജ ശില്‍പ്കര്‍ എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യം നല്‍കിയ വിധിയിലൂടെ ഹൈക്കോടതി ഗുരുതര പിഴവ് വരുത്തിയെന്ന് ഹര്‍ജിയില്‍ പറഞ്ഞു. വിധിക്കെതിരെ സിബിഐയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Latest Stories

ഇല്ല എന്നതാണ് ചുരുക്കം: റഫറിയെ മാറ്റിനിറുത്തി കളം നിയന്ത്രിക്കുന്ന കാലം

'സുബ്രഹ്മണ്യനെതിരായ പൊലീസ് കേസ് രാഷ്ട്രീയ പക പോക്കൽ, എന്തുകൊണ്ട് ബിജെപി നേതാവിനെതിരെ കേസെടുക്കുന്നില്ല'; രമേശ് ചെന്നിത്തല

'പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും കോൺഗ്രസുകാരിയായി തുടരും, ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു'; ലാലി ജെയിംസ്

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പ്രചരിപ്പിച്ച കേസ്; കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി; തിരുവനന്തപുരത്ത് ഹാജരാകാന്‍ നിര്‍ദേശം

‘മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം വേണം’; തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി

കോണ്‍ഗ്രസില്‍ പ്രതിഷേധം അറിയിച്ചെങ്കിലും വോട്ട് ചെയ്ത് ലാലി; തൃശൂരില്‍ നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശൻ

ബിജെപിയ്‌ക്കൊപ്പം സ്വതന്ത്രന്‍, 51 ഭൂരിപക്ഷത്തില്‍ വിവി രാജേഷ് തിരുവനന്തപുരം മേയര്‍; രണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായി; സത്യപ്രതിജ്ഞയിലെ ചട്ടലംഘനം സിപിഎം ഉയര്‍ത്തിയത് നിരസിച്ച് കളക്ടര്‍

“കറൻസി സംസാരിക്കുന്നു; ഭരണത്തിന് മറുപടിയില്ല”