'ജയിലിലും, ജാമ്യത്തിലുള്ള ആളുകള്‍ക്കുമാണ് സമാജ്‍വാദി പാര്‍ട്ടി മത്സരിക്കാര്‍ ടിക്കറ്റ് നല്‍കിയത്', കേന്ദ്ര മന്ത്രി അനുരാഗ് താക്കുര്‍

സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കുര്‍. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ജാമ്യത്തിലിറങ്ങിയവര്‍ക്കുമാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതെന്ന് അനുരാഗ് താക്കുര്‍ വിമര്‍ശിച്ചു.

‘യു.പി തിരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് എസ്.പിയെയും ബി.എസ്.പിയെയും കോണ്‍ഗ്രസിനെയും തുടച്ചുനീക്കാനാണ്. സമാജ്വാദി പാര്‍ട്ടിയുടെ ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജയിലില്‍ കഴിയുന്നവരുടെയും ജാമ്യത്തില്‍ കഴിയുന്നവരുടെയും പേരുകള്‍ ഉണ്ടായിരുന്നു’, അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിന്‍’ സര്‍ക്കാര്‍ ‘തുരുമ്പിച്ചെന്നും അത് ഇപ്പോള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസ്ത്രത്തിന്റെ നിറത്തോട് സാമ്യമുള്ളതാണെന്നുമുള്ള പരാമര്‍ശം ഉന്നയിച്ചതിന് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സനാതന ധര്‍മ്മത്തിന്റെയും ദൃഢതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ നിറത്തെയാണ് ഡിംപിള്‍ യാദവ് അപമാനിച്ചത്. ഉത്തര്‍പ്രദേശിലെ 25 കോടി വരുന്ന ജനങ്ങളെ തന്റെ കുടുംബമായി കാണുന്നതിനാല്‍ മാത്രമാണ് കൊട്ടാരങ്ങളില്‍ താമസിക്കുന്ന ‘കുടുംബങ്ങള്‍’ കാവിയുടുത്ത നേതാവിനെ വെറുക്കുന്നതെന്ന് അനുരാഗ് താക്കുര്‍ ആരോപിച്ചു. ഡിംപിള്‍ യാദവ് തന്റെ വാക്കുകള്‍ തിരിച്ചെടുക്കണം.

‘യോഗി ആദിത്യനാഥ് സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചു. വൈദ്യുതി നല്‍കി. പിന്നാക്കക്കാര്‍ക്കായി പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ ജനങ്ങളാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത്. യു.പിയിലെ ജനങ്ങളോടും ഡിംപിള്‍ യാദവ് മാപ്പ് പറയണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രത്യേക വോട്ട് ബാിനെ് പ്രീതിപ്പെടുത്താനായി കാവി നിറത്തെ അപമാനിക്കുന്നത് സംസ്ഥാനത്തെ ജനങ്ങള്‍ സഹിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി പറഞ്ഞു.

ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിന്‍’ തുരുമ്പെടുത്തെന്ന് ഡിംപിള്‍ യാദവ് ഒരു റാലിയിലാണ് പറഞ്ഞത്. ‘ഇരുമ്പ് തുരുമ്പെടുത്താല്‍ അതിന്റെ നിറമെന്താണ്. അത് മുഖ്യമന്ത്രിയുടെ വസ്ത്രത്തിന് തുല്യമാണ്.’ ത്തര്‍പ്രദേശില്‍ നിന്ന് തുരുമ്പ് നീക്കം ചെയ്യേണ്ട സമയമാണിതെന്നായിരുന്നു ് ഡിംപിള്‍ യാദവ് പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ