എച്ച്.ആർ.ഡി മന്ത്രാലയത്തിന്റെ പേര് മാറ്റി; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ‌.ഇ‌.പി) പച്ചക്കൊടി കാണിച്ച് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ 34 വർഷത്തിനിടെ ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം (എച്ച്ആർഡി) മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

അതേസമയം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റാനുള്ള എച്ച്ആർഡി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

മുൻ ഇസ്‌റോ മേധാവി കെ കസ്തൂരിരങ്കന്റെ നേതൃത്വത്തിലുള്ള സമിതി പുതിയ എൻ.‌ഇ‌.പിയുടെ കരട് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ കഴിഞ്ഞ വർഷം ചുമതലയേറ്റപ്പോൾ സമർപ്പിച്ചിരുന്നു.

വിവിധ ആളുകളിൽ നിന്നും അഭിപ്രായം തേടുന്നതിനായി കരട് പൊതുജനത്തിനായി പ്രസിദ്ധീകരിച്ചിരുന്നു. എച്ച്ആർ‌ഡി മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിലധികം നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തു.

നിലവിലുള്ള എൻ.‌ഇ‌.പി 1986 ൽ രൂപപ്പെടുത്തുകയും 1992 ൽ പരിഷ്കരിക്കുകയും ചെയ്തതാണ്. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു പുതിയ വിദ്യാഭ്യാസ നയം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ആയിരുന്നപ്പോൾ എച്ച്ആർഡി മന്ത്രാലയം രൂപീകരിച്ച, മുൻ മന്ത്രിസഭ സെക്രട്ടറി ടി എസ് ആർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടും കരട് വിദഗ്ധർ കണക്കിലെടുത്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക