എച്ച്.ആർ.ഡി മന്ത്രാലയത്തിന്റെ പേര് മാറ്റി; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ‌.ഇ‌.പി) പച്ചക്കൊടി കാണിച്ച് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ 34 വർഷത്തിനിടെ ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം (എച്ച്ആർഡി) മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

അതേസമയം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റാനുള്ള എച്ച്ആർഡി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

മുൻ ഇസ്‌റോ മേധാവി കെ കസ്തൂരിരങ്കന്റെ നേതൃത്വത്തിലുള്ള സമിതി പുതിയ എൻ.‌ഇ‌.പിയുടെ കരട് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ കഴിഞ്ഞ വർഷം ചുമതലയേറ്റപ്പോൾ സമർപ്പിച്ചിരുന്നു.

വിവിധ ആളുകളിൽ നിന്നും അഭിപ്രായം തേടുന്നതിനായി കരട് പൊതുജനത്തിനായി പ്രസിദ്ധീകരിച്ചിരുന്നു. എച്ച്ആർ‌ഡി മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിലധികം നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തു.

നിലവിലുള്ള എൻ.‌ഇ‌.പി 1986 ൽ രൂപപ്പെടുത്തുകയും 1992 ൽ പരിഷ്കരിക്കുകയും ചെയ്തതാണ്. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു പുതിയ വിദ്യാഭ്യാസ നയം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ആയിരുന്നപ്പോൾ എച്ച്ആർഡി മന്ത്രാലയം രൂപീകരിച്ച, മുൻ മന്ത്രിസഭ സെക്രട്ടറി ടി എസ് ആർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടും കരട് വിദഗ്ധർ കണക്കിലെടുത്തിരുന്നു.

Latest Stories

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്