വിപ്പ് ലംഘിച്ചാല്‍ അയോഗ്യര്‍; ആദിത്യ താക്കറയെ ലക്ഷ്യമിട്ട് ശിവസേന; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിടിവള്ളി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുറത്തുവന്നതിന്റെ പിന്നാലെ മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കങ്ങളുമായി ശിവസേന. ഉദ്ധവ് താക്കറെയോട് കൂറുപുലര്‍ത്തുന്നവരടക്കം എല്ലാ എം.എല്‍.എമാരും പാര്‍ട്ടി വിപ്പ് അനുസരിക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്‍ഡെ വിഭാഗം നിലപാട് കടുപ്പിച്ചത്.
പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ശിവസേന സ്ഥാപകന്‍ അന്തരിച്ച ബാല്‍ താക്കറെയതുടെ പൗത്രനും ഉദ്ധവ് താക്കറെയുടെ പുത്രനുമായ ആദിത്യതാക്കറെക്കും ഇത് ബാധനകമാണ്.

ഉദ്ധവ് താക്കറെക്ക് പിന്തുണ നല്‍കുന്ന എം.എല്‍.എമാരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ശിവസേന ചീഫ് വിപ്പ് ഭരത് ഗോഗവലെ പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 27ന് തുടങ്ങുന്ന ബജറ്റ് സെഷനു മുമ്പായി ഞങ്ങള്‍ വിപ്പ് നല്‍കും. അവര്‍ അത് അനുസരിച്ചില്ലെങ്കില്‍ എം.എല്‍.എ എന്ന നിലയില്‍ അയോഗ്യരാകും. കുറച്ച് മുമ്പ് അവര്‍ ഞങ്ങള്‍ക്ക് മുന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ പോകും. -ചീഫ് വിപ്പ് വ്യക്തമാക്കി.

അവിഭാജ്യ ശിവസേനക്ക് 56 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അതില്‍ 40 എം.എല്‍.എമാര്‍ ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നു. 19 എം.പിമാരില്‍ 13 പേരും ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡെ പക്ഷമാണ് യഥാര്‍ഥ ശിവസേനയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ശിവസേന എന്ന പേരും പാര്‍ട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാന്‍ ഷിന്‍ഡെ പക്ഷത്തിന് കമീഷന്‍ അനുമതി നല്‍കിയതോടെ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായി.

ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടിരുന്നത്. ഉദ്ധവ് പക്ഷത്തിന് ദീപശിഖ ചിഹ്നമായും ശിവസേന ഉദ്ധവ് ബാലെസാഹെബ് താക്കറെ’ പേരായും അനുവദിച്ച കമീഷന്‍ ഷിന്‍ഡെ പക്ഷത്തിന് ‘വാളും പരിചയും’ ചിഹ്നമായും ‘ബാലസാഹെബാംചി ശിവസേന’ പേരായുമാണ് അനുവദിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക