വിപ്പ് ലംഘിച്ചാല്‍ അയോഗ്യര്‍; ആദിത്യ താക്കറയെ ലക്ഷ്യമിട്ട് ശിവസേന; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിടിവള്ളി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുറത്തുവന്നതിന്റെ പിന്നാലെ മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കങ്ങളുമായി ശിവസേന. ഉദ്ധവ് താക്കറെയോട് കൂറുപുലര്‍ത്തുന്നവരടക്കം എല്ലാ എം.എല്‍.എമാരും പാര്‍ട്ടി വിപ്പ് അനുസരിക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്‍ഡെ വിഭാഗം നിലപാട് കടുപ്പിച്ചത്.
പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ശിവസേന സ്ഥാപകന്‍ അന്തരിച്ച ബാല്‍ താക്കറെയതുടെ പൗത്രനും ഉദ്ധവ് താക്കറെയുടെ പുത്രനുമായ ആദിത്യതാക്കറെക്കും ഇത് ബാധനകമാണ്.

ഉദ്ധവ് താക്കറെക്ക് പിന്തുണ നല്‍കുന്ന എം.എല്‍.എമാരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ശിവസേന ചീഫ് വിപ്പ് ഭരത് ഗോഗവലെ പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 27ന് തുടങ്ങുന്ന ബജറ്റ് സെഷനു മുമ്പായി ഞങ്ങള്‍ വിപ്പ് നല്‍കും. അവര്‍ അത് അനുസരിച്ചില്ലെങ്കില്‍ എം.എല്‍.എ എന്ന നിലയില്‍ അയോഗ്യരാകും. കുറച്ച് മുമ്പ് അവര്‍ ഞങ്ങള്‍ക്ക് മുന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ പോകും. -ചീഫ് വിപ്പ് വ്യക്തമാക്കി.

അവിഭാജ്യ ശിവസേനക്ക് 56 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അതില്‍ 40 എം.എല്‍.എമാര്‍ ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നു. 19 എം.പിമാരില്‍ 13 പേരും ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡെ പക്ഷമാണ് യഥാര്‍ഥ ശിവസേനയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ശിവസേന എന്ന പേരും പാര്‍ട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാന്‍ ഷിന്‍ഡെ പക്ഷത്തിന് കമീഷന്‍ അനുമതി നല്‍കിയതോടെ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായി.

ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടിരുന്നത്. ഉദ്ധവ് പക്ഷത്തിന് ദീപശിഖ ചിഹ്നമായും ശിവസേന ഉദ്ധവ് ബാലെസാഹെബ് താക്കറെ’ പേരായും അനുവദിച്ച കമീഷന്‍ ഷിന്‍ഡെ പക്ഷത്തിന് ‘വാളും പരിചയും’ ചിഹ്നമായും ‘ബാലസാഹെബാംചി ശിവസേന’ പേരായുമാണ് അനുവദിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു