വിപ്പ് ലംഘിച്ചാല്‍ അയോഗ്യര്‍; ആദിത്യ താക്കറയെ ലക്ഷ്യമിട്ട് ശിവസേന; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിടിവള്ളി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുറത്തുവന്നതിന്റെ പിന്നാലെ മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കങ്ങളുമായി ശിവസേന. ഉദ്ധവ് താക്കറെയോട് കൂറുപുലര്‍ത്തുന്നവരടക്കം എല്ലാ എം.എല്‍.എമാരും പാര്‍ട്ടി വിപ്പ് അനുസരിക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്‍ഡെ വിഭാഗം നിലപാട് കടുപ്പിച്ചത്.
പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ശിവസേന സ്ഥാപകന്‍ അന്തരിച്ച ബാല്‍ താക്കറെയതുടെ പൗത്രനും ഉദ്ധവ് താക്കറെയുടെ പുത്രനുമായ ആദിത്യതാക്കറെക്കും ഇത് ബാധനകമാണ്.

ഉദ്ധവ് താക്കറെക്ക് പിന്തുണ നല്‍കുന്ന എം.എല്‍.എമാരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ശിവസേന ചീഫ് വിപ്പ് ഭരത് ഗോഗവലെ പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 27ന് തുടങ്ങുന്ന ബജറ്റ് സെഷനു മുമ്പായി ഞങ്ങള്‍ വിപ്പ് നല്‍കും. അവര്‍ അത് അനുസരിച്ചില്ലെങ്കില്‍ എം.എല്‍.എ എന്ന നിലയില്‍ അയോഗ്യരാകും. കുറച്ച് മുമ്പ് അവര്‍ ഞങ്ങള്‍ക്ക് മുന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ പോകും. -ചീഫ് വിപ്പ് വ്യക്തമാക്കി.

അവിഭാജ്യ ശിവസേനക്ക് 56 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അതില്‍ 40 എം.എല്‍.എമാര്‍ ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നു. 19 എം.പിമാരില്‍ 13 പേരും ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡെ പക്ഷമാണ് യഥാര്‍ഥ ശിവസേനയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ശിവസേന എന്ന പേരും പാര്‍ട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാന്‍ ഷിന്‍ഡെ പക്ഷത്തിന് കമീഷന്‍ അനുമതി നല്‍കിയതോടെ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായി.

ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടിരുന്നത്. ഉദ്ധവ് പക്ഷത്തിന് ദീപശിഖ ചിഹ്നമായും ശിവസേന ഉദ്ധവ് ബാലെസാഹെബ് താക്കറെ’ പേരായും അനുവദിച്ച കമീഷന്‍ ഷിന്‍ഡെ പക്ഷത്തിന് ‘വാളും പരിചയും’ ചിഹ്നമായും ‘ബാലസാഹെബാംചി ശിവസേന’ പേരായുമാണ് അനുവദിച്ചത്.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്