ഉദയ്പൂര്‍ കൊലപാതകം: കനയ്യലാലിന് ഒപ്പം മറ്റൊരാളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു, പ്രതികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് പൊലീസ്

ഉദയ്പുർ കൊലപാതകത്തിനൊപ്പം മറ്റൊരു വ്യാപാരിയേയും കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ചതിന്‍റെ പേരില്‍ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവർ മറ്റൊരു വ്യാപാരിയേയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. നാട്ടിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതോടെയാണ് വ്യാപാരിക്ക് ജീവൻ രക്ഷിക്കാനായത്.

നൂപുർ ശർമയെ പിന്തുണച്ച് ജൂൺ ഏഴിന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായി വ്യാപാരിയുടെ  പിതാവ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി ലഭിക്കുകയും പിന്നാലെ തന്റെ മകനെ പൊലീസ് അറസ്റ്റും ചെയ്തു. ഒരു ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം മകൻ പുറത്തിറങ്ങി.

എന്നാൽ ഇതിന് ശേഷം മകന്റെ കടയിലേക്ക് അപരിചിതരായ പലരും ഇടയ്ക്കിടെ വരികയും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ തണുക്കും വരെ നാട്ടിൽ നിന്ന് വിട്ടുനിൽക്കാൻ മകൻ തീരുമാനിച്ചതെന്നും വ്യാപാരിയുടെ പിതാവ് പറയുന്നു. കനയ്യലാലിന്റെ മകൻ ബിജെപി മുൻ നേതാവ് നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം.

അതിനിടെ പ്രതികൾ മാർച്ചിൽ ജയ്പുരിൽ സ്‌ഫോടന പരമ്പരകൾ ആസൂത്രണം ചെയ്ത സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐഎസിന്റെ സ്ലീപ്പർ സെല്ലുകളുമായി ബന്ധമുള്ളവരാണ്. പിടിയിലായ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നും പൊലീസ് പറയുന്നു. പ്രതികളെ ചോദ്യംചെയ്യാനായി എന്‍.ഐ.എ സംഘം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക