ഇന്ത്യയെ മൊത്തം വിഡ്ഢികളാക്കുന്ന രണ്ട് ഗുജറാത്തി കള്ളന്മാര്‍; മോദിയെയും അമിത്ഷായെയും ഭൂലോക കള്ളന്മാരെന്ന് വിമര്‍ശിച്ച ബി.ജെ.പി നേതാവിനെ പാര്‍ട്ടി പുറത്താക്കി

രണ്ട് ഗുജറാത്തി കള്ളന്മാര്‍ ഇന്ത്യയെ മൊത്തം വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച നേതാവിനെ ബിജെപി പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലെ ബിജെപി വക്താവും ഉയര്‍ന്ന നേതാവുമായ ഐപി സിങ്ങിനെയാണ് ദേശീയ നേതൃത്വത്തെ കള്ളന്മാരോട് ഉപമിച്ചതിന് പുറത്താക്കിയത്.

ബിജെപി തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രിയെയാണോ അതോ പരസ്യ മന്ത്രിയെയാണോ എന്നും പരസ്യ വിമര്‍ശനം നടത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരം വിപി സിങ്ങിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സംഘടന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

അതേസമയം, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പുകഴ്ത്തുകയും തന്റെ വീട് എസ്പിയുടെ തിരഞ്ഞെടപ്പ് പ്രചാരണത്തിനുള്ള ഓഫീസാക്കുവാനും അദ്ദേഹം അനുമതി നല്‍കി. നാം തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ അതോ പരസ്യ മന്ത്രിയെയാണോ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ടി ഷര്‍ട്ട് വില്‍ക്കുവാനും ചായക്കപ്പ് വില്‍ക്കാനുമാണോ? ഐപി സിങ്ങ് ചോദിച്ചു. ബിജെപി ഇപ്പോള്‍ മിസ്ഡ് കോള്‍ പാര്‍ട്ടിയായി അധപതിച്ചുവെന്നും സിങ്ങ് കൂട്ടിച്ചേര്‍ത്തു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്