ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ശേഷം മുടി മുറിച്ച് ചെരുപ്പ് മാലയിട്ട് നടത്തിച്ച സംഭവം, രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയകാത്തവരാണ്.

അറസ്റ്റിലായവരില്‍ ഒരാള്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഉടമയാണ്. ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ജനുവരി 26ന് കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലായിരുന്നു സംഭവം. യുവതിയെ അയല്‍വാസികള്‍ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗംത്തിന് ഇരയാക്കി. പിന്നീട് പരസ്യമായി മര്‍ദ്ദിക്കുയും യുവതിയുടെ മുടി മുറിച്ച് മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ശേഷം ചെരിപ്പുമാല അണിയിച്ച് നഗരത്തിലൂടെ നടത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടമാണ് അതിക്രമം ചെയ്തത്.

അയല്‍വാസികള്‍ തമ്മിലുള്ള ശത്രുതയുടെ തുടര്‍ച്ചയാണ് ഈ ക്രൂരതയെന്ന് പൊലീസ് പറഞ്ഞു. തന്നെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിന്റെ പ്രണയാഭ്യര്‍ഥന യുവതി നിരസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു. യുവതിയോടുള്ള പ്രതികാരം തീര്‍ക്കാനായാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.

ആക്രമണത്തിന് ഇരയായ യുവതിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ അതിവേഗ കോടതിയില്‍ യുവതിയ്ക്കായി അഭിഭാഷകനെ സര്‍ക്കാര്‍ നിയമിക്കും. സംഭവത്തെ തുടര്‍ന്ന് സുരക്ഷ നല്‍കണമെന്ന യുവതിയുടെ സഹോദരിയുടെ ആവശ്യപ്രകാരം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു