രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍; അമ്മയെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലി ഏരിയയില്‍ ഇന്നലെയാണ് സംഭവം. കേസില്‍ പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക് എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഈ വര്‍ഷം ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. അന്ന് മുതല്‍ കുഞ്ഞന്റെ അമ്മ അസ്വസ്ഥയായിരുന്നു. ഭര്‍ത്താവുമായി വഴക്കിടാറുണ്ട്. ഇവര്‍ക്ക് നാല് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്.

കുഞ്ഞിന്റെ മരണവിവരം അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. മൂത്ത മകനുമായി മുറിയില്‍ കയറി വാതില്‍ അടച്ചതോടെ ഭര്‍ത്താവിന്റെ അമ്മയാണ് അയല്‍വാസികളെ വിവരംം അറിയിച്ചത്. അയല്‍വാസികള്‍ എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ മകനോടൊപ്പം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

ഇളയ കുഞ്ഞിനെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ വീട് മുഴുവനും പരിശോധിച്ചപ്പോഴാണ് മൈക്രോവേവ് ഓവനില്‍ കുഞ്ഞിനെ കണ്ടെത്തിയത്. സംഭവ സമയം കുഞ്ഞിന്റെ അച്ഛന്‍ സമീപത്തുള്ള സ്വന്തം കടയില്‍ ജോലിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ