ജമ്മു- ശ്രീനഗർ പാതയിൽ തുരങ്കം തകർന്ന സംഭവം; മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു ശ്രീനഗർ ദേശീയപാതയിൽ നിർമാണത്തിലിരിക്കെ തുരങ്കം തകർന്നു വീണ സംഭവത്തിൽ മൂന്നുപേർ മരിച്ചു. നാലുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. സംഭവ സ്ഥലത്ത് പൊലീസും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്.

മണ്ണിനടിയിൽ ഏഴുപർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. റംമ്പൻ ജില്ലയിലെ മങ്കേർകോട്ടിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

തുരങ്കത്തിൻറെ പ്രവേശനഭാഗത്തുനിന്നും മുപ്പത് മീറ്റർ ഉള്ളിലേയ്ക്കുള്ള ഭാഗമാണ് തകർന്നുവീണത്. ഇരുപതോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ടായിരുന്നു. തൊഴിലാളികളിൽ അഞ്ചുപേർ ബംഗാളിൽ നിന്നുള്ളവരും രണ്ടുപേർ നേപ്പാൾ സ്വദേശിയും ഒരാൾ അസം സ്വദേശിയും ബാക്കിയുള്ളവർ നാട്ടുകാരുമാണ്.

പരുക്കേറ്റവരെ ജമ്മു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദേശീയപാത 44ൽ മണ്ണിടിച്ചിൽ പതിവായ പന്തിയാൽ മേഖലയിലാണ് തുരങ്കം നിർമിക്കുന്നത്. കല്ലുകൾ തുടർച്ചയായി ഇടഞ്ഞുവീണത് രക്ഷാദൗത്യം വൈകാൻ കാരണമായി.

തുരങ്കത്തിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എഡിജിപി മുകേഷ് സിങ്ങും ജമ്മു ഡിസിപി സുശീൽ ഗുപ്തയും എസ്എസ്പി മോഹിത ശർമയും ദേശീയപാത അതോറിറ്റി മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ