മോദിയുടെ ഭരണപരാജയം തുറന്ന് കാട്ടാന്‍ തുഗ്ലക്കിന്റെ ത്രീഡി കഥാപാത്രം; ഡിജിറ്റല്‍ പ്രചാരണത്തിന് ഒരുങ്ങി പ്രശാന്ത് കിഷോര്‍

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി വ്യത്യസ്ത തരം പ്രചാരണ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ ഭരണ പരാജയത്തെ കുറിച്ചും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുന്നതിനായി ഏഴ് ഡിജിറ്റര്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള പ്രചാരണമാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ച പദ്ധതിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. ദേശീയ തലത്തില്‍ ആറ് രീതിയിലാണ് ക്യാമ്പെയിനുകള്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ആദ്യം പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. രണ്ടാമതായി പദയാത്രകളും നേതാക്കള്‍ നേരിട്ട് ഇറങ്ങുന്ന സംവാദങ്ങളും സംഘടിപ്പിക്കും. മൂന്നാമതായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനുള്ള പരിപാടികളും നാലാമതായി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയുമാണ് ചെയ്യുക. ഇതിന് ശേഷം അവസാന ഘട്ടമായി ജനങ്ങളുടെ വിശ്വാസ്യത നേടാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനുമുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്.

സാമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഭരണ പരാജയം തുറന്നു കാട്ടുകയാണ് പ്രധാനമായും ലക്ഷ്യം. അഞ്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ അഞ്ചു കോടിയോളം ഫോളോവേഴ്സിനെയാണ് ഇതില്‍ ലക്ഷ്യമിടുന്നത്. ‘ദ്രോഹിക്കുന്ന മോദി’ എന്ന പേരിലായിരിക്കും പ്രചാരണം. പ്രധാനമന്ത്രിയുടെ പക്ഷപാതപരവും പരസ്പര വിരുദ്ധവുമായ പ്രസ്താവനകള്‍ യൂട്യൂബ് ചാനലിലൂടെ ജനങ്ങള്‍ക്ക മുന്നിലെത്തിക്കും. ഇതിനായി പുതിയ യുട്യൂബ് ചാനല്‍ തുടങ്ങും. വീഡിയോകളായും ട്രോളുകളായും തുഗ്ലക്കിന്റെ ത്രീഡി കഥാപാത്രവും പ്രചരിപ്പിക്കും.

മോദിയുടെ ഭരണം അവസാനിക്കുകയാണ് എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടി മോദി ജാനേവാലെ ഹേ’ എന്ന പേരില്‍ കൗണ്ട് ഡൗണ്‍ ക്യാമ്പെയിന്‍ നടത്താനും പദ്ധതിയുണ്ട്. ‘മോദി ജാനേവാലെ ഹേ’ എന്ന വാക്കുകള്‍ തെളിയുന്ന സ്‌കരീനുകള്‍ നഗരങ്ങളില്‍ സ്ഥാപിക്കും. മോദിയുടെ ഭരണത്തില്‍ വിലക്കയറ്റം, ജിഎസ്ടി, നോട്ട് നിരോധനം എന്നിങ്ങനെയുള്ള ദുരിതങ്ങള്‍ അനുഭവിച്ചവര്‍ ഡിജിറ്റലായി നഷ്ട പരിഹാരം ആവശ്യപ്പെടും. 2,55,000 രൂപയാണ് ആവശ്യപ്പെടുക. ഇത് കണക്കാക്കാന്‍ ഡിജിറ്റല്‍ കാല്‍ക്കുലേറ്ററും ഡിജിറ്റല്‍ ചെലാന്‍ ഓട്ടോമാറ്റിക്കായി നിര്‍മ്മിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കുമെന്നും പ്രശാന്ത് കിഷോറിന്റെ പദ്ധതികളില്‍ പറയുന്നു.

Latest Stories

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി