ബിപ്ലബ് ദേബ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍

വര്‍ഗീയ വിഷം ചീറ്റുന്നതും അപ്രസക്തങ്ങളുമായ പ്രസ്താവനകളാല്‍ ശ്രദ്ധേയനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. ബിപ്ലബ് ദേവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കി.

കാല്‍ നൂറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം 2018 ലാണ് ബിജെപി സഖ്യകക്ഷിയായ ഐ പി എഫ് ടിയുമായി ചേര്‍ന്ന് ത്രിപുരയില്‍ അധികാരത്തില്‍ വന്നത്. ബിജെപിയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അബദ്ധജടിലങ്ങളായ പ്രസ്താവനകളാല്‍ കുപ്രസിദ്ധനാണ് ബിപ്ലബ്, ഇരുവര്‍ക്കും ഒരു മകനും മകളുമാണ്.   വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല.

മഹാഭാരത കാലഘട്ടത്തില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റും എല്ലാം നിലനിന്നിരുന്നുവെന്നും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സിവില്‍ എഞ്ചിനീയര്‍മാര്‍ മാത്രമെ ചേരാന്‍ പാടുള്ളു എന്നു തുടങ്ങി ഒട്ടേറെ പരാമര്‍ശങ്ങള്‍ ബിപ്ലബ് ദേബിന്റേതായിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും ബിപ്ലബ് ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പിജുഷ് കാന്തി ബിശ്വാസ് പറഞ്ഞു. ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിക്കും താഴെയാണെന്ന് അടുത്തിടെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്സ് നടത്തിയ സര്‍വേയില്‍ പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക