സ്‌പോര്‍ട്‌സ് പാര്‍ക്കിന് ടിപ്പു സുല്‍ത്താന്റെ പേര്; പ്രതിഷേധവുമായി ബി.ജെ.പി അടക്കമുള്ള സംഘടനകള്‍

മുംബൈയിലെ മല്‍വാനിയില്‍ നവീകരിച്ച സ്പോര്‍ട്സ് പാര്‍ക്കിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കുന്നതില്‍ പ്രതിഷേധം അറിയിച്ച് ബിജെപി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി. സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ ഉദ്ഘാടന ദിവസമാണ് പ്രതിഷേധവുമായി ആളുകള്‍ എത്തിയത്. പ്രദേശത്ത് കൂട്ടമായി എത്തിയ ആളുകള്‍ റോഡ് ഉപരേധിക്കുകയും ബസിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു.

പാര്‍ക്കിന് മൈസൂര്‍ സുല്‍ത്താനായ ടിപ്പുവിന്റെ പേര് നല്‍കുന്നത് എതിര്‍ത്തുകൊണ്ടായിരുന്നു പ്രതിഷേധം. എന്നാല്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കുന്നത് സംബന്ധിച്ച് അനുമതിയോ നിര്‍ദ്ദേശമോ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) നല്‍കിയിട്ടില്ല എന്ന് മഹാരാഷ്ട്രയിലെ ക്യാബിനറ്റ് മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെ അറിയിച്ചു. പേരുമാറ്റം നടന്നിട്ടില്ല. അതിനായി ബിഎംസിക്ക് മുന്നില്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ വന്നിട്ടില്ല. അങ്ങനെ എന്തെങ്കിലും വരികയാണെങ്കില്‍ അപ്പോള്‍ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎംസി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ബിജെപി മനപ്പൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ശിവസേനയുടെ ഒരു പ്രാദേശിക നേതാവ് പറഞ്ഞു. മലാഡ് വെസ്റ്റിലെ മല്‍വാനിയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നുണ്ട്. സമീപ കാലത്ത് അത് നവീകരിച്ചിരുന്നു. അതിന് ഒപ്പമാണ് സ്‌പോര്‍ട്‌സ് പാര്‍ക്ക് നവീകരിച്ചത്. മല്‍വാനി മണ്ഡലത്തിലെ ജനപ്രതിനിധിയും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ അസ്‌ലം ഷെയ്ഖിന്റെ എം.എല്‍.എ വികസന ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കഴിഞ്ഞ 70 വര്‍ഷക്കാലമായി ടിപ്പു സുല്‍ത്താന്റെ പേരില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പദ്ധതികള്‍ക്ക് പ്രിടുന്ന വിഷയത്തില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ബിജെപി രാജ്യത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. പേരിടലിനെ കുറിച്ച് ഒരു വിവാദം സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഇല്ല എന്നും അസ്‌ലം ഷെയ്ഖ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ടിപ്പു സുല്‍ത്താന്റെ പേര് പാര്‍ക്കിന് നല്‍കാനുള്ള തീരുമാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇത്തരമൊരു നടപടി ബിജെപി വച്ചുപൊറുപ്പിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ