മദ്യം കഴിക്കുന്നവര്‍ മഹാപാപികള്‍; അവര്‍ ഇന്ത്യക്കാരല്ലെന്ന് മുഖ്യമന്ത്രി

മദ്യം കഴിക്കുന്നവര്‍ മഹാപാപികളെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ബിഹാറില്‍ വിഷമദ്യ ദുരന്തം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മുഥ്യമന്ത്രിയുടെ പ്രസ്താവന. വിഷമദ്യ ദുരന്തത്തില്‍ മരണമടഞ്ഞ ആളുകള്‍ക്ക് സഹായധനം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷമദ്യം ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാവുന്നത് ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. അത് വളരെ കഷ്ടമാണെന്നും അതിനാല്‍ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 60 പേരാണ് വിഷമദ്യ ദുരന്തം മൂലം സംസ്ഥാനത്ത് മരണമടഞ്ഞത്. അതേസമയം സംസ്ഥാനത്ത് മദ്യനിരോധനം കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണത്തോടും നിതീഷ് കുമാര്‍ പ്രതികരിച്ചു.മദ്യം വിഷമാണെന്ന് അറിഞ്ഞിട്ടും അത് കുടിക്കുന്നത് അവരുടെ മാത്രം തെറ്റാണ്. മഹാത്മാഗാന്ധി മദ്യത്തിന്റെ ഉപയോഗത്തെ എതിര്‍ത്തിരുന്നു. ആ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ മഹാപാപികളാണെന്ന് നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ ഇന്ത്യക്കാരായി കരുതാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്യ നിരോധനത്തില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള നിയമം ബിഹാര്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച് പാസാക്കിയിരുന്നു. പുതിയ നിയമം നിലവില്‍ വന്നാല്‍ ആദ്യ തവണ പിടിയിലാവുന്നവര്‍ക്ക് പിഴയടച്ചാല്‍ മജിസ്ട്രേറ്റില്‍ നിന്ന് ജാമ്യം നേടാന്‍ സാധിക്കും. എന്നാല്‍ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം ജയിലില്‍ കിടക്കേണ്ടി വരും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ