35 വര്‍ഷത്തെ വേര്‍പാടിന് ശേഷം ജീവിതത്തില്‍ അവര്‍ ഒന്നിച്ചു; വ്യത്യസ്തം ഈ പ്രണയകഥ

സ്‌നേഹബന്ധങ്ങള്‍ ഒന്നും അത്ര പെട്ടെന്ന് മാഞ്ഞു പോകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ജയമ്മയും ചിക്കണ്ണയും. 35 വര്‍ഷത്തെ വേര്‍പാടിന് ശേഷം ജീവിതത്തില്‍ ഒന്നിച്ചിരിക്കുകയാണ് ഈ പ്രണയിതാക്കള്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലെ നിവാസികളാണ് ജയമ്മയും ചിക്കണ്ണയും. ഒരേ ഗ്രാമത്തില്‍ ഒന്നിച്ച് വളര്‍ന്ന ഇവര്‍ പരസ്പരം പ്രണയത്തിലായി. രണ്ടു പേരുടെയും കുടുംബങ്ങളും വളരെ അടുത്തറിയുന്നവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍ക്ക് വേര്‍പിരിയേണ്ടി വന്നു.

ഇവരുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ജയമ്മയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഒരു നിര്‍മ്മാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം കഴിച്ച് നല്‍കില്ല എന്നാണ് ജയമ്മയുടെ മാതാപിതാക്കള്‍ പറഞ്ഞത്. അവര്‍ മറ്റൊരാളുമായി ജയമ്മയുടെ വിവാഹം നടത്തുകയും ചെയ്തു.

വിവാഹ ശേഷം ജയമ്മ ഭര്‍ത്താവിനൊപ്പം ദേവരമുദ്ദനഹള്ളിയില്‍ തന്നെ താമസിച്ചു. ഒരു മകനെ പ്രസവിക്കുകയും ഭാര്യയായും അമ്മയായും തന്റെ ജീവിതം തുടരുകയും ചെയ്തു. എന്നാല്‍ തന്റെ പ്രിയ സഖിയെ പിരിഞ്ഞതിലുള്ള ദുഃഖം സഹിക്കവയ്യാതെ ചിക്കണ്ണ ഇവിടെ നിന്ന് പോയി. അദ്ദേഹം മൈസൂരിന് അടുത്തുള്ള മെറ്റഗള്ളി ഗ്രാമത്തില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ ചിക്കണ്ണ തയാറായിരുന്നില്ല.

ജയമ്മ തന്റെ ജീവിതത്തില്‍ ഒരിക്കലും സന്തോഷവതി ആയിരുന്നില്ല. ഭര്‍ത്താവുമായി വര്‍ഷങ്ങളായി ഉണ്ടായിരുന്ന രസക്കേട് മൂലം അയാള്‍ അവരെ ഉപേക്ഷിച്ച് പോയി. പിന്നീട് മകനോടൊപ്പം താമസിക്കാന്‍ മൈസൂരിലേക്ക് മാറി.

പരസ്പരം കാണാറില്ലായിരുന്നു എങ്കിലും അടുപ്പക്കാരില്‍ നിന്നും ജയമ്മയെ കുറിച്ചുള്ള വിവരങ്ങള്‍ ചിക്കണ്ണ അറിഞ്ഞിരുന്നു. മൈസൂരില്‍ വെച്ച് ജയമ്മയും ചിക്കണ്ണയും വീണ്ടും കാണുകയും ജീവിത്തതില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ‘ജയമ്മ എപ്പോഴും തന്റെ ചിന്തകളില്‍ ഉണ്ടായിരുന്നു. ചില കാരണങ്ങളാല്‍ ഒന്നിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന നാളുകളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം,- ചിക്കണ്ണ പറഞ്ഞു

ഈ തീരുമാനം ജയമ്മയുടെ മകന്റെ വിവാഹത്തിന് ശേഷം വെളിപ്പെടുത്താമെന്നിരിക്കെ മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ജയമ്മയുടെയും ചിക്കണ്ണയുടെയും വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലായി. കാലത്തിനോ പ്രായത്തിനോ സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ല എന്ന് ഇവര്‍ ജീവിച്ച് കാണിക്കുകയാണ്. മൈസൂരിലെ ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന ജയമ്മയുടെ മകന് 25 വയസ് പ്രായമുണ്ട്. ഇയാളെ ചിക്കണ്ണ സ്വന്തം മകനായി അംഗീകരിച്ച കഴിഞ്ഞു.

Latest Stories

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'2019ലെ വീഴ്ച 2025ലും ആവർത്തിച്ചു, പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ച പറ്റി'; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'; വി ശിവൻകുട്ടി

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇപ്പോഴും സവർണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതും മോദിയെ കെട്ടിപിടിക്കുന്നതും അതുകൊണ്ട് : എകെ ബാലൻ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികൾക്ക് നോട്ടീസ്

'പുതിയ അണക്കെട്ട് അനുവദിക്കില്ല'; മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

'പിഎം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും, രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

വീണ്ടും ശക്തിയാർജ്ജിച്ച് കാലവര്‍ഷം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു