35 വര്‍ഷത്തെ വേര്‍പാടിന് ശേഷം ജീവിതത്തില്‍ അവര്‍ ഒന്നിച്ചു; വ്യത്യസ്തം ഈ പ്രണയകഥ

സ്‌നേഹബന്ധങ്ങള്‍ ഒന്നും അത്ര പെട്ടെന്ന് മാഞ്ഞു പോകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ജയമ്മയും ചിക്കണ്ണയും. 35 വര്‍ഷത്തെ വേര്‍പാടിന് ശേഷം ജീവിതത്തില്‍ ഒന്നിച്ചിരിക്കുകയാണ് ഈ പ്രണയിതാക്കള്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലെ നിവാസികളാണ് ജയമ്മയും ചിക്കണ്ണയും. ഒരേ ഗ്രാമത്തില്‍ ഒന്നിച്ച് വളര്‍ന്ന ഇവര്‍ പരസ്പരം പ്രണയത്തിലായി. രണ്ടു പേരുടെയും കുടുംബങ്ങളും വളരെ അടുത്തറിയുന്നവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍ക്ക് വേര്‍പിരിയേണ്ടി വന്നു.

ഇവരുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ജയമ്മയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഒരു നിര്‍മ്മാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം കഴിച്ച് നല്‍കില്ല എന്നാണ് ജയമ്മയുടെ മാതാപിതാക്കള്‍ പറഞ്ഞത്. അവര്‍ മറ്റൊരാളുമായി ജയമ്മയുടെ വിവാഹം നടത്തുകയും ചെയ്തു.

വിവാഹ ശേഷം ജയമ്മ ഭര്‍ത്താവിനൊപ്പം ദേവരമുദ്ദനഹള്ളിയില്‍ തന്നെ താമസിച്ചു. ഒരു മകനെ പ്രസവിക്കുകയും ഭാര്യയായും അമ്മയായും തന്റെ ജീവിതം തുടരുകയും ചെയ്തു. എന്നാല്‍ തന്റെ പ്രിയ സഖിയെ പിരിഞ്ഞതിലുള്ള ദുഃഖം സഹിക്കവയ്യാതെ ചിക്കണ്ണ ഇവിടെ നിന്ന് പോയി. അദ്ദേഹം മൈസൂരിന് അടുത്തുള്ള മെറ്റഗള്ളി ഗ്രാമത്തില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ ചിക്കണ്ണ തയാറായിരുന്നില്ല.

ജയമ്മ തന്റെ ജീവിതത്തില്‍ ഒരിക്കലും സന്തോഷവതി ആയിരുന്നില്ല. ഭര്‍ത്താവുമായി വര്‍ഷങ്ങളായി ഉണ്ടായിരുന്ന രസക്കേട് മൂലം അയാള്‍ അവരെ ഉപേക്ഷിച്ച് പോയി. പിന്നീട് മകനോടൊപ്പം താമസിക്കാന്‍ മൈസൂരിലേക്ക് മാറി.

പരസ്പരം കാണാറില്ലായിരുന്നു എങ്കിലും അടുപ്പക്കാരില്‍ നിന്നും ജയമ്മയെ കുറിച്ചുള്ള വിവരങ്ങള്‍ ചിക്കണ്ണ അറിഞ്ഞിരുന്നു. മൈസൂരില്‍ വെച്ച് ജയമ്മയും ചിക്കണ്ണയും വീണ്ടും കാണുകയും ജീവിത്തതില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ‘ജയമ്മ എപ്പോഴും തന്റെ ചിന്തകളില്‍ ഉണ്ടായിരുന്നു. ചില കാരണങ്ങളാല്‍ ഒന്നിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന നാളുകളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം,- ചിക്കണ്ണ പറഞ്ഞു

ഈ തീരുമാനം ജയമ്മയുടെ മകന്റെ വിവാഹത്തിന് ശേഷം വെളിപ്പെടുത്താമെന്നിരിക്കെ മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ജയമ്മയുടെയും ചിക്കണ്ണയുടെയും വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലായി. കാലത്തിനോ പ്രായത്തിനോ സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ല എന്ന് ഇവര്‍ ജീവിച്ച് കാണിക്കുകയാണ്. മൈസൂരിലെ ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന ജയമ്മയുടെ മകന് 25 വയസ് പ്രായമുണ്ട്. ഇയാളെ ചിക്കണ്ണ സ്വന്തം മകനായി അംഗീകരിച്ച കഴിഞ്ഞു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ