അവിവാഹിതരായ സ്ത്രീകള്‍ക്കും 24 ആഴ്ച്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അവകാശമെന്ന് സുപ്രീംകോടതി

അവിവാഹിതരായ സ്ത്രീകള്‍ക്കും 24 ആഴ്ച്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി. ഗര്‍ഭ നിരോധന നിയമത്തിന് കീഴില്‍ വിവാഹിതര്‍ എന്നോ അവിവാഹിതര്‍ എന്നോ ഉള്ള വേര്‍തിരിവില്ല. അവിവാഹിതരായവര്‍ക്കും സ്വന്തം ശരീരത്തിന്‍മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. സ്ത്രീകള്‍ക്ക് അവരുടെ അന്തസ് സംരക്ഷിക്കാന്‍ സമത്വം ഉറപ്പാക്കേണ്ടതുണ്ട്, അല്ലാതെയുള്ള വേര്‍തിരിവുകള്‍ യുക്തിരഹിതമാണെന്നും കോടതി ചൂണ്ടികാട്ടി.

ഗര്‍ഭച്ഛിദ്ര നിരോധന നിയമപ്രകാരം വിവാഹിതര്‍ക്ക് മാത്രമാണ് 24 വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ അവിവാഹിതരെ കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതാണ് കോടതിയുടെ നിരീക്ഷണം.

അവിവാഹിതര്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെടുകയാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യമാണെന്നിരിക്കെ ഗര്‍ഭം അലസിപ്പിക്കുന്നതില്‍ നിന്ന് അവിവാഹിതരായ സ്ത്രീകളെ എന്തിന് തടയണമെന്നും സുപ്രീംകോടതി ചോദിച്ചു. നിലവില്‍ 20 ആഴ്ച്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ മാത്രമേ അവിവാഹിതരായ സ്ത്രീകള്‍ക്ക് അനുമതിയുള്ളൂ.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത