ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിന് എതിരായ പൊതുതാത്‌പര്യ ഹർജി സുപ്രീംകോടതി സ്വീകരിച്ചു

അടുത്തിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ‘ധരം സൻസദ്’ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഡിസംബർ 17, 19 തിയതികളിൽ ഹരിദ്വാറിലെ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് സിബൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. രാജ്യത്തെ മുദ്രാവാക്യം സത്യമേവ ജയതേ എന്നതിൽ നിന്ന് മാറിയ അപകടകരമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് സിബൽ ഹർജിയിൽ പറഞ്ഞു.

അന്വേഷണം നടന്നില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് എഫ്.ഐ.ആർ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് സിബൽ പറഞ്ഞു. അറസ്റ്റ് ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവിധ മതനേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ആയുധം പ്രയോഗിക്കണമെന്ന് ആഹ്വാനത്തോടെ അതിരൂക്ഷമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തി. ഇതിനെതിരെ ആഗോള തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

Latest Stories

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്