കാളിന്ദിയെ വെളുപ്പിച്ച വിഷം!

രാജ്യതലസ്ഥാനത്ത് വായുനിലവാരം മോശമായതായുള്ള റിപ്പോർട്ടുകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഡൽഹി. ഇത് കൂടാതെ വിഷപ്പത നിറഞ്ഞിരിക്കുന്ന യമുന നദിയിൽ ഛാട്ട് പൂജയ്ക്കായി ആരും ഇറങ്ങരുതെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. എന്നാൽ അപകടമുന്നറിയിപ്പുകൾ വകവയ്ക്കാതെ ആയിരങ്ങളാണ് നദിയിലിറങ്ങിയത്.

ഇതിനിടെ യമുനയിലെ വിഷപ്പതയിൽ തല കഴുകുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സോറോ എന്ന പേരിലുള്ള എക്‌സ് ഉപയോക്താവാണ് ‘ഞാൻ വീണ്ടും പറയുന്നു, അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ആവശ്യമാണ്. നുരയെ ഷാംപൂ ആണെന്ന് കരുതി ഈ ആൻ്റി മുടി കഴുകുന്നത് നോക്കൂ !! എന്ന അടികുറിപ്പോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്

വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടത്. കൂടാതെ നിരവധി പേരാണ് നദിയിലിറങ്ങി കുളിക്കുന്ന സ്ത്രീയെയും മുന്നറിയിപ്പ് വകവയ്ക്കാതെ നദിയിൽ ഇറങ്ങിയവരെയും വിമർശിച്ച് രംഗത്തെത്തിയത്. ഗുരുതരമായ പ്രശ്നങ്ങളായിരിക്കും ഇതിലൂടെ ഉണ്ടാവുക എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് സ്ത്രീ ഇത് ചെയ്യുന്നതെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നദിയിലേക്ക്‌ ഫാക്‌ടറികളിൽ നിന്നുള്ള രാസമാലിന്യം നേരിട്ട്‌ ഒഴുക്കുന്നതാണ്‌ പതഞ്ഞു പൊങ്ങിയിരിക്കുന്നതിന് കാരണം. നദിയിലെ മാലിന്യത്തിന്റെ അളവ് കൂടിയ നിലയിലാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. മാലിന്യത്തിന്റെ അളവ് കൂടിയത് കാരണം യമുന പതഞ്ഞൊഴുകുകയാണ്. നദിയിൽ രൂപപ്പെട്ടിരിക്കുന്ന പാതയിൽ ഉയർന്ന അളവിലാണ് അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിരിക്കുന്നത്. ഇത് ശ്വാസകോശ രോഗങ്ങൾ, ചർമ്മ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇത് കാരണം ഉണ്ടാവുക.

ഡൽഹിയിലെ കാളിന്ദി കുഞ്ചിലാണ് അവസ്ഥ ഭീകരമായിരിക്കുന്നത്. ഇതേകുറിച്ച് ശാസ്ത്രീയ പഠനങ്ങളും നടത്തിയിരുന്നു. മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വ്യാപ്തി വെളിപ്പെടുത്തുന്നവയാണ് ഈ പഠനങ്ങൾ. ഡൽഹിയിലെ മലിനീകരണത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി ഡ്രോൺ ദൃശ്യങ്ങളും പകർത്തിയിരുന്നു.

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഡൽഹി മാറിയിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ന​ഗരം ഡൽഹിയായത്.

ഡൽഹിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു. ഡൽഹി ന​ഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. പത്തിൽ 7 കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്.

69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസതടസം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. ഇതോടെ ജനം ആശങ്കയിലാണ്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്