കാളിന്ദിയെ വെളുപ്പിച്ച വിഷം!

രാജ്യതലസ്ഥാനത്ത് വായുനിലവാരം മോശമായതായുള്ള റിപ്പോർട്ടുകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഡൽഹി. ഇത് കൂടാതെ വിഷപ്പത നിറഞ്ഞിരിക്കുന്ന യമുന നദിയിൽ ഛാട്ട് പൂജയ്ക്കായി ആരും ഇറങ്ങരുതെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. എന്നാൽ അപകടമുന്നറിയിപ്പുകൾ വകവയ്ക്കാതെ ആയിരങ്ങളാണ് നദിയിലിറങ്ങിയത്.

ഇതിനിടെ യമുനയിലെ വിഷപ്പതയിൽ തല കഴുകുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സോറോ എന്ന പേരിലുള്ള എക്‌സ് ഉപയോക്താവാണ് ‘ഞാൻ വീണ്ടും പറയുന്നു, അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ആവശ്യമാണ്. നുരയെ ഷാംപൂ ആണെന്ന് കരുതി ഈ ആൻ്റി മുടി കഴുകുന്നത് നോക്കൂ !! എന്ന അടികുറിപ്പോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്

വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടത്. കൂടാതെ നിരവധി പേരാണ് നദിയിലിറങ്ങി കുളിക്കുന്ന സ്ത്രീയെയും മുന്നറിയിപ്പ് വകവയ്ക്കാതെ നദിയിൽ ഇറങ്ങിയവരെയും വിമർശിച്ച് രംഗത്തെത്തിയത്. ഗുരുതരമായ പ്രശ്നങ്ങളായിരിക്കും ഇതിലൂടെ ഉണ്ടാവുക എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് സ്ത്രീ ഇത് ചെയ്യുന്നതെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നദിയിലേക്ക്‌ ഫാക്‌ടറികളിൽ നിന്നുള്ള രാസമാലിന്യം നേരിട്ട്‌ ഒഴുക്കുന്നതാണ്‌ പതഞ്ഞു പൊങ്ങിയിരിക്കുന്നതിന് കാരണം. നദിയിലെ മാലിന്യത്തിന്റെ അളവ് കൂടിയ നിലയിലാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. മാലിന്യത്തിന്റെ അളവ് കൂടിയത് കാരണം യമുന പതഞ്ഞൊഴുകുകയാണ്. നദിയിൽ രൂപപ്പെട്ടിരിക്കുന്ന പാതയിൽ ഉയർന്ന അളവിലാണ് അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിരിക്കുന്നത്. ഇത് ശ്വാസകോശ രോഗങ്ങൾ, ചർമ്മ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇത് കാരണം ഉണ്ടാവുക.

ഡൽഹിയിലെ കാളിന്ദി കുഞ്ചിലാണ് അവസ്ഥ ഭീകരമായിരിക്കുന്നത്. ഇതേകുറിച്ച് ശാസ്ത്രീയ പഠനങ്ങളും നടത്തിയിരുന്നു. മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വ്യാപ്തി വെളിപ്പെടുത്തുന്നവയാണ് ഈ പഠനങ്ങൾ. ഡൽഹിയിലെ മലിനീകരണത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി ഡ്രോൺ ദൃശ്യങ്ങളും പകർത്തിയിരുന്നു.

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഡൽഹി മാറിയിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ന​ഗരം ഡൽഹിയായത്.

ഡൽഹിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു. ഡൽഹി ന​ഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. പത്തിൽ 7 കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്.

69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസതടസം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. ഇതോടെ ജനം ആശങ്കയിലാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ