ജി 23 നേതാക്കളെ കണ്ടല്ല പാര്‍ട്ടി നവീകരണത്തിന് ഇറങ്ങിയത്, ഭൂപടത്തിലെ പിഴവിന് മാപ്പ്, വിവാദം അനാവശ്യം: ശശി തരൂര്‍

ജി 23 നേതാക്കളെ കണ്ടല്ല പാര്‍ട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂര്‍. ഖാര്‍ഗെയ്ക്കുള്ള ജി 23 പിന്തുണ അവര്‍ പറഞ്ഞ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചാകുമെന്നും പാര്‍ട്ടി നവീകരണം എന്നതാണ് തന്റെ എക്കാലത്തെയും നിലപാടെന്നും തരൂര്‍ പറഞ്ഞു.

അതേസമയം പ്രകടനപത്രികയിലെ ഭൂപടത്തിലെ പിഴവിന് തരൂര്‍ മാപ്പ് ചോദിച്ചു. വിവാദം അനാവശ്യമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കശ്മീരിന്റെ ഭൂപടം അപൂര്‍ണമാക്കി ഇന്നലെ പ്രസിദ്ധീകരിച്ചതിനോടു പ്രതികരിച്ച് തരൂര്‍ പറഞ്ഞു.

അതേസമയം, തോല്‍വിയോ ജയമോ പ്രശ്‌നമല്ലന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് മല്‍സരമെന്നും ശശി തരൂര്‍ പറഞ്ഞു. താളമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തതകര്‍ക്കൊപ്പമാണ് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

പ്രാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്‌നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഇന്നാണ് നാമനിര്‍ദശ പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം. ശശി തരൂരും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍ . ഹൈക്കമാന്‍ഡിന്റെയും ജി- 23 നേതാക്കളുടെയും പിന്തുണയോടൊണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ മല്‍സരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക