തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചു കീറി; 12 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

പശുവിനെ ഇരയാക്കി നല്‍കി സിംഹത്തെ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഗുജറാത്ത് വനം വകുപ്പ് 12 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പശുവിനെ തൂണില്‍ കെട്ടിയിട്ട് സിംഹത്തെ ആകര്‍ഷിക്കുകയായിരുന്നു. തൂണില്‍ കെട്ടിയിട്ടിരിയ്ക്കുന്ന് പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്ന കാഴ്ച്ച കാണാനായി നിരവധി ആളുകള്‍ എത്തിയിരുന്നു.

സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍ എന്ന പേരില്‍ അറിയപ്പെടുന്നതുമായ ദേവാലിയ പ്രദേശത്ത് നവംബര്‍ എട്ടിനാണ് മൃഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള നിയമ വിരുദ്ധമായ ഈ പ്രദര്‍ശനം നടന്നത്.

ഒരു ഏഷ്യന്‍ സിംഹം തൂണില്‍ കെട്ടിയിട്ടിരിയ്ക്കുന്ന പശുവിനെ കടിച്ച് കീറി തിന്നുന്ന കാഴ്ച്ച കാണാന്‍ ആളുകള്‍ ഒത്തുകൂടിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പിന്റെ നടപടി.

നിയമവിരുദ്ധമായായിരുന്നു ഈ പ്രദര്‍ശനമെന്നും സിംഹത്തെ ആകര്‍ഷിക്കാനായി സംഘാടകന്‍ പശുവിനെ ഒരു ഇരയായി ഉപയോഗിക്കുകയായിരുന്നു എന്നും ജുനാഗഡ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ എസ്.കെ ബെര്‍വാള്‍ പറഞ്ഞു. സംഭവത്തില്‍ അജ്ഞാതരായ 12 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതര്‍ക്കെതിരെ വന്യജീവി സംരക്ഷണം നിയമത്തിലെ വേട്ടയാടല്‍ (സെക്ഷന്‍ 9) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഏതെങ്കിലും ജീവിയെ ബലികൊടുത്തു കൊണ്ട് സിംഹത്തെ ആകര്‍ഷിയ്ക്കുന്നതും ഷോ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. കേസിലെ മുഖ്യപ്രതിയെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ബെര്‍വാള്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം ഇതേ രീതിയില്‍ പ്രദര്‍ശനം നടത്തിയതിന് ഗിര്‍ സോമനാഥ് കോടതി ആറ് പേരെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ആ സംഭവത്തില്‍ കോഴിയെ കെട്ടിയിട്ടായിരുന്നു സിംഹത്തെ ആകര്‍ഷിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം